ഗാസ: തരംതാണ റോക്കറ്റുകൾ ഇസ്രയേലിനെതിരെ പ്രയോഗിച്ച് സ്വന്തം ജനതയെ പലസ്തീൻ കുരുതികൊടുത്തെന്ന് റിപ്പോർട്ട്. ഒരാഴ്ചയിലേറെ നീണ്ടുനിന്ന പ്രത്യാക്രമണം ഇസ്രയേൽ നിർത്തിയ ശേഷമുള്ള റിപ്പോർട്ടിലാണ് പലസ്തീൻ ഭീകരരുടെ അബദ്ധം ഇസ്രയേൽ പുറത്തുവിട്ടത്. വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷമാണ് കണക്കെടുത്തത്. പലസ്തീൻ മണ്ണിൽ മരിച്ചുവീണവരെല്ലാം അവരുടെ തന്നെ ഹമാസ് ഭീകരരുടെ കൈകൊണ്ടാണെന്നാണ് കണ്ടെത്തൽ. ഇസ്രയേലിനെതിരെ തൊടുത്ത റോക്കറ്റുകളിൽ രണ്ടെണ്ണം പലസ്തീൻ മേഖലയിലെ ജനവാസ കേന്ദ്രത്തിൽ പതിക്കുകയായിരുന്നു. സ്വന്തം അതിർത്തിയിലെ ജനവാസമേഖലകളിൽ പതിച്ച റോക്കറ്റുകളാണ് കൂട്ടമരണത്തിന് കാരണമാക്കിയതെന്നും പ്രതിരോധ വിദഗ്ധർ അറിയിച്ചു.
പലസ്തീൻ ഹമാസ് ഭീകരർ റോക്കറ്റാക്രമണം നടത്തിയതോടെ ഇസ്രയേൽ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. പലസ്തീന്റെ റോക്കറ്റുകളെ അയൺ ഡോം ഉപയോഗിച്ച് തകർത്തതിന്റെ കണക്കുകളും ഇസ്രയേൽ സേന മുന്നോട്ട് വെച്ചു. പലസ്തീൻ ഭീകര സംഘടനയായ ഹമാസിലെ അംഗങ്ങൾ ഉൾപ്പടെ 47 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 14 പേർ പലസ്തീന്റെ തന്നെ റോക്കറ്റുകൾ മൂലമാണ് കൊല്ലപ്പെട്ടത്. പലസ്തീന്റെ രണ്ടു ശക്തിയേറിയ റോക്കറ്റുകൾ അവരുടെ പ്രദേശത്ത് തന്നെ തകർന്നു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇസ്രയേൽ പുറത്തുവിട്ടു.
പലസ്തീനിലെ ജനവാസ മേഖലകളെ മാറ്റിനിർത്തി ഹമാസിന്റെ 170 കേന്ദ്രങ്ങളെയാണ് ഇസ്രയേൽ ആക്രമിച്ചത്. ഇസ്ലാമിക ഭീകര സംഘടനാ നേതാക്കളായ തൈസീർ അൽ ജബാരി, ഖാലേദ് മൻസൂർ എന്നിവരെ ഇസ്രയേൽ കൊലപ്പെടുത്തി. ഹമാസിന്റെ നിരവധി പേരും ഇസ്രയേൽ പ്രത്യാക്രമണത്തിൽ കൊലപ്പെട്ടു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്തേഹ് അൽ സിസി അടിയന്തിരമായി ഇടപെട്ടശേഷമാണ് ഇസ്രയേൽ ആക്രമണം നിർത്തിയത്.
Comments