ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാകൾക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. കന്നുകാലി കടത്ത് കേസിൽ സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവും ബിർഭം ജില്ലാ പാർട്ടി അധ്യക്ഷനുമായ അനുബ്രത മൊണ്ടലാണ് ആക്രമണം നേരിട്ടത്. തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടലിന് നേരെ പ്രതിഷേധക്കാരൻ ഷൂ എറിയുകയായിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തെ ഉദ്യോഗസ്ഥർ അസൻസോളിലെ പ്രത്യേക സിബിഐ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതിഷേധം. അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിയുടെ സമൻസ് പലതവണ ഒഴിവാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം മൊണ്ടലിനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രകോപിതരായ ജനക്കൂട്ടം കോടതിക്ക് പുറത്ത് തടിച്ചുകൂടി, ‘ചോർ, ചോർ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുകയും അറസ്റ്റിലായ നേതാവിനോട് ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഓഗസ്റ്റ് രണ്ടിന് മുൻ ഡബ്ല്യുബി മന്ത്രി പാർത്ഥ ചാറ്റർജിയെ ഇസിഐ ഹോസ്പിറ്റലിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് കൊണ്ടുപോകുമ്പോൾ ഒരു സ്ത്രീ ചെരുപ്പ് എറിഞ്ഞിരുന്നു. ടിഎംസി നേതാകൾക്കെതിരായ ജനരോക്ഷത്തിന്റെ സൂചനയാണ് ഇതെല്ലാം കാണിക്കുന്നത്.
അവിടെ സന്നിഹിതരായിരുന്ന മാദ്ധ്യമങ്ങളോട് സംസാരിക്കവെ പ്രകോപിതയായ സ്ത്രീ പറഞ്ഞു, ‘ഞാൻ എന്റെ ചെരുപ്പ് അയാൾക്ക് നേരെ എറിയാൻ വന്നതാണ്. അയാൾ പാവപ്പെട്ടവരിൽ നിന്ന് പണം വാങ്ങി, അവന്റെ തലയിൽ ചെരുപ്പ് തട്ടിയെങ്കിൽ ഞാൻ കൂടുതൽ സന്തോഷിച്ചേനെ.
പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനാരോഗ്യം ഒരു ഒഴികഴിവായി കാണിച്ച് ഒന്നിലധികം സമൻസുകൾ ഒഴിവാക്കിയതിന് ശേഷം, വ്യാഴാഴ്ച ടിഎംസി ബിർഭം ജില്ലാ പ്രസിഡന്റിനെ ബോൾപൂരിലെ വസതിയിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസി നേരത്തെ രണ്ട് തവണ മൊണ്ടലിനെ ചോദ്യം ചെയ്തിരുന്നു.
2020 സെപ്റ്റംബർ 21 ന് ബംഗ്ലാദേശ് അതിർത്തിയിലെ അനധികൃത കന്നുകാലി കച്ചവടത്തിന്റെ പേരിൽ മുൻ ബിഎസ്എഫ് കമാൻഡന്റ് സതീഷ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുന്നതിനിടെയാണ് മൊണ്ടലിന്റെ പേര് പുറത്തുവന്നത്.
Comments