ന്യൂഡൽഹി: ആഗോള ആന ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ ആന സംരക്ഷത്തിൽ പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ. തമിഴ്‌നാടിന്റെ ഭാഗമായ അഗസ്ത്യമല കാടുകളെ ആന സംരക്ഷണ മേഖലയായി പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രി ഭൂപേന്ദ്രയാദവാണ് പ്രഖ്യാപനം നടത്തിയത്. 1197 ചതുരശ്ര കിലോമീറ്റർ മേഖലയാണ് തമിഴ്‌നാട്ടിലെ അഗസ്ത്യമലയുടെ ഭാഗം വരുന്നത്. പെരിയാർ നാഷണൽ പാർക്കിലാണ് പരിപാടി നടന്നത്.
ആനയെ ഏറെ ദൈവീകമായി കാണുകയും ആരാധനാലയങ്ങളിൽ ഏറെ കരുതലോടെ ആനകളെ ആദരിക്കുന്നതും സംരക്ഷിക്കുന്നതും കേരളമാണ്. ആന സംരക്ഷണത്തിലെ ജാഗ്രതയിൽ കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്രമന്ത്രി ആശംസകൾ നേർന്നു. ഗണേശ ഭഗവാനെ ഏറ്റവും അധികം ആരാധിക്കുന്ന ഭാരതീയരുടെ ആനയോടുള്ള സമീപനം എല്ലാ ജീവജാലങ്ങളുടെ സംരക്ഷണത്തിനും ഗുണകരമായെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.
ഗോത്രമേഖയുടെ പ്രാധാന്യംകേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. ആനകളുടെ സംരക്ഷത്തിലും അവർക്കായി പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്നതിലും ഗോത്രമേഖലയാണ് മുന്നിലെന്നും അത്തരം മേഖലകളിൽ ആനകളുടെ പരിപാലനം സ്വഭാവികമായി നടക്കുന്നുവെന്നതാണ് യാഥാർത്ഥ്യമെന്നും കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു.
നിലവിൽ ഇന്ത്യയിൽ 15 സംസ്ഥാനങ്ങളിലായി 31 പ്രഖ്യാപിത ആന സംരക്ഷണ മേഖലകളാണുള്ളത്. കർണ്ണാടക, നാഗാലാന്റ്, ഛത്തീസ്ഗഡ് എന്നിവ കൂടി കഴിഞ്ഞ വർഷം ഉൾപ്പെടുത്തിയതായി കേന്ദ്രമന്ത്രി പറഞ്ഞു. ഇതിൽ തമിഴ്‌നാട്ടിലെ അഗസ്ത്യമലയാണ് പുതുതായി ഇത്തവണ ഉൾപ്പെടുത്തിയത്. ഒഡീഷയിലെ ബയ്താമിയും പട്ടികയിലുണ്ട്. അരുണാചൽ പ്രദേശിന്റെ ഭാഗമായ കെമാംഹ് ജില്ലയിലെ വനമേഖലയാണ് ഏറ്റവും വിസ്തീർണ്ണം കൂടിയത്.
ഇന്ത്യയിലെ ആനതാവളങ്ങളുടെ കാര്യത്തിൽ കേരളമാണ് മുന്നിൽ. ഗുരുവായൂരിലെ പുന്നത്തൂർ കോട്ടയാണ് ഏറ്റവും അധികം ആനകളെ പാർപ്പിച്ച് സംരക്ഷിക്കുന്ന കേന്ദ്രം. ഇന്ത്യയിൽ വനമേഖലയിലും അല്ലാതേയും ആനകളും മനുഷ്യരുമായുള്ള സംഘർഷം വർദ്ധിച്ചുവരുന്നത് തടയാൻ എല്ലാവരും ചേർന്ന് പരിശ്രമിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രാദേശിക ജനങ്ങളെ കൂട്ടിയിണക്കിയുള്ള ആന സംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വന നിയമത്തിൽ സുപ്രീംകോടതിയുടെ തീരുമാനങ്ങളിൽ ചിലത് പുന:പ്പരിശോധിക്കാൻ വനംമന്ത്രാലയം തീരുമാനം എടുത്തതായും കേന്ദ്രമന്ത്രി പറഞ്ഞു.
Comments