ന്യൂയോർക്ക്: റഷ്യാ-യുക്രെയ്ൻ യുദ്ധം നീളുന്നതിലും ആണവ നിലയങ്ങളുടെ സുരക്ഷയിലും ആശങ്ക തുറന്നു പറഞ്ഞ് ഇന്ത്യ. റഷ്യയുടെ ഷെല്ലിംഗിനൊപ്പം ചൈനയുടെ അധിനിവേശ സ്വഭാവത്തേയും പരോക്ഷമായി വിമർശിച്ചാണ് ഇന്ത്യ വിഷയം അവതരിപ്പിച്ചത്. ഐക്യരാഷ്‌ട്ര രക്ഷാ സമിതി യോഗത്തിൽ ഇന്ത്യൻ പ്രതിനിധി രുചിര കാംബോജാണ് ശക്തമായ വിയോജിപ്പുകൾ അവതരിപ്പിച്ചത്. ആണവ വിഷയത്തിലേയും ആഗോള തലത്തിലെ സമാധാന തകർച്ചയേയും ഭക്ഷ്യ സുരക്ഷയിലുമുള്ള ആശങ്കയാണ് ഇന്ത്യ പങ്കുവെച്ചത്.
ആഗോളതലത്തിൽ രാജ്യങ്ങൾക്കിടയിലെ സംഘർഷങ്ങൾ യുദ്ധത്തിലേക്ക് എത്താതി രിക്കാൻ അടിയന്തിര നടപടികൾ എടുക്കാത്തതിലുള്ള വിയോജിപ്പും ഇന്ത്യ രേഖപ്പെടുത്തി. യുഎൻ ചാർട്ടർ മാനിക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാദ്ധ്യതയുണ്ട്. യുക്രെയ്നും റഷ്യയും എത്രയും പെട്ടന്ന് പരസ്പരം പിന്മാറുകയും നയതന്ത്ര ചർച്ചകളിലേയ്‌ക്ക് മടങ്ങണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ അഖണ്ഡതയെ മാനിക്കാൻ എല്ലാവരും തയ്യാറാക ണമെന്നും ലോകസമാധാനമായിരിക്കണം എല്ലാവരുടെ ലക്ഷ്യമെന്നും രുചിര പറഞ്ഞു. ചൈന തായ്വാന് നേരെയും ഇന്ത്യയ്‌ക്കെതിരേയും നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര നീക്കങ്ങളെ പേരെടുത്ത് പറയാതെയാണ് ഇന്ത്യ വിമർശിച്ചത്.
ഇന്ത്യ എന്നും ആഗോള സമാധാനത്തിന്റെ പക്ഷത്താണ്. യുക്രെയ്‌നിലെ ആണവ നിലയ ങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. സപറോഷിയ ആണവ നിലയത്തിന് നേരെ റഷ്യയുടെ ഷെല്ലാക്രമണ ശേഷമുള്ള അവസ്ഥയെക്കുറിച്ചും കൃത്യമായ ധാരണ ലോകത്തിന് ലഭിച്ചിട്ടില്ല എന്നത് ആശങ്ക തന്നെയാണ്. യുഎൻ നേതൃത്വം കൊടുക്കുന്ന ആണവ നിർവ്യാപന സമിതി യുടെ മാർഗ്ഗരേഖകളെ ഇന്ത്യ എന്നും മാനിക്കുന്നു. ഈ മാസം വന്ന അന്താരാഷ്‌ട്ര ആണ വോർജ്ജ നിയന്ത്രണ സമിതിയുടെ രണ്ട് റിപ്പോർട്ടുകളും ഈ സഭയിൽ വെച്ച വിവരങ്ങളും ആശാവഹമല്ലെന്നും ഇന്ത്യ ആശങ്ക പങ്കുവെച്ചു.
ആഗോള തലത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ യാണ് ബാധിച്ചത്. ഭക്ഷ്യധാന്യം യുക്രയ്‌നിൽ നിന്ന് കയറ്റുമതി ചെയ്യാൻ ഐക്യരാഷ്‌ട്ര സഭ എടുത്ത നടപടി ഏറെ ആശ്വാസകരമാണെന്നും ഇന്ത്യ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും രുചിര കംബോജ പറഞ്ഞു.
Comments