തിരുവനന്തപുരം: പാലക്കാട്ടെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ എയറിലായി പാർട്ടി മുഖപത്രം ദേശാഭിമാനി. പത്രത്തെക്കുറിച്ച് നിരവധി ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഷാജഹാന്റെ കൊലപാതകം ദേശാഭിമാനി വരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ഇക്കാര്യം ചർച്ചയായത്.
ഷാജഹാന്റെ സുഹൃത്തുക്കളിൽ ചിലരാണ് പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട് മറ്റ് പ്രവർത്തകരുമായി തർക്കം നിലനിന്നിരുന്നുവെന്ന വിവരം പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ദേശാഭിമാനി വരിക്കാരാകാൻ നിർബന്ധിക്കുന്ന സിപിഎം നയത്തെ സമൂഹമാദ്ധ്യമങ്ങൾ ട്രോളുകളിലൂടെ വിമർശിച്ചത്. ദേശാഭിമാനി വായിക്കൂ, വരിക്കാരാകൂ സുരക്ഷിതരായിരിക്കൂ എന്ന വാചകങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
നിരവധി പേരാണ് ജീവൻ രക്ഷിക്കാനായി ദേശാഭിമാനി വായിക്കൂ എന്ന ഉപദേശവുമായി രംഗത്ത് വന്നത്. ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശാഭിമാനി വരുത്താത്തവരൊന്നും ഈ നാട്ടിൽ ജീവിക്കാൻ അർഹരല്ലെന്നാണ് ട്രോൾ, ഫ്രീ ആയിട്ട് ദേശാഭിമാനി ഇടേണ്ടെന്ന് പറഞ്ഞാൽ ഒന്നും നോക്കാതെ വെട്ടി വീഴ്‌ത്തിയേക്ക് എന്നാണ് അടുത്തത്. ദേശാഭിമാനി വായിക്കുന്നതിനെക്കാൾ നല്ലത് മരണമാണെന്ന് പറയുന്ന ട്രോളുകളും പ്രചരിക്കുന്നണ്ട്.
അതേസമയം പ്രതിസ്ഥാനത്ത് സ്വന്തം പാർട്ടിക്കാരാണെന്ന് വ്യക്തമായിട്ടും ബിജെപിയെയും ആർഎസ്എസിനെയും പഴിചാരാനുള്ള നീക്കമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഷാജഹാന്റെ കൊലയ്‌ക്ക് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. ഇത് തള്ളിയാണ് സിപിഎം പ്രവർത്തകർ ബിജെപിയ്‌ക്കും ആർഎസ്എസിനും മുകളിൽ കുറ്റം ചാർത്തുന്നത്.
Comments