ന്യൂയോർക്ക്: വരാനിരിക്കുന്ന ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനുള്ള കഴിവുകൊണ്ട് ലോകത്തെ ഞെട്ടിച്ച വ്യക്തിയാണ് ബാബാ വാംഗ എന്ന വാംഗ മുത്തശ്ശി. മരണത്തിന് മുൻപ് വാംഗ നടത്തിയ പ്രവചനങ്ങളെല്ലാം സത്യമാകുന്നതിന് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മൺമറഞ്ഞു പോയ ബാബാ വാംഗ ഈ വർഷം ആദ്യ മാസങ്ങളിൽ സംഭവിക്കാൻ സാദ്ധ്യതയുള്ള രണ്ട് പ്രവചനങ്ങളാണ് നടത്തിയിരുന്നത്. ഈ വർഷം പകുതിയാകുമ്പോൾ വാംഗ മുത്തശ്ശിയുടെ പ്രവചനം പോലെ ഇരു ദുരന്തങ്ങൾക്കും ലോകം സാക്ഷിയായി. വാംഗയുടെ വാക്കുകൾ ഓരോന്നായി ഫലിക്കുമ്പോൾ നെഞ്ചിടിപ്പുയരുന്നത് ഇന്ത്യൻ ജനതയുടേത് ആണ്. ഒരു ചെറു പ്രാണിയാൽ രാജ്യവും ജനങ്ങളും അനുഭവിക്കാൻ പോകുന്ന ദുരിതം ഓർത്ത് ആശങ്കയിലാണ് ഇന്ത്യയിലുള്ളവർ.
ഈ വർഷം ആദ്യമാസങ്ങളിൽ ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ പ്രളയം ഉണ്ടാകുമെന്നായിരുന്നു വാംഗ മുത്തശ്ശിയുടെ ആദ്യ പ്രവചനം. ഈ പ്രവചനം സത്യമാക്കികൊണ്ട് ശക്തമായ പ്രളയത്തിന് ഓസ്‌ട്രേലിയയിലെ കിഴക്കൻ മേഖല സാക്ഷിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ചയും കുടിവെള്ള ക്ഷാമവും അനുഭവിക്കുമെന്നായിരുന്നു വാംഗയുടെ രണ്ടാമത്തെ പ്രവചനം. ഇതും സത്യമായതോടെയാണ് ഇന്ത്യയിലെ ജനങ്ങളിലും ആശങ്കയാരംഭിച്ചത്. ബ്രിട്ടൺ, ഇറ്റലി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വരൾച്ചയായിരുന്നു ഈ വർഷം അനുഭവപ്പെട്ടിരുന്നത്.
ഈ വർഷം വെട്ടുകിളി ശല്യം രൂക്ഷമാകുമെന്നാണ് ഇന്ത്യയെക്കുറിച്ച് വാംഗ മുത്തശ്ശി നടത്തിയ പ്രവചനം. ഈ വർഷം ലോകത്ത് ഊഷ്മാവ് താഴും. ഇത് വെട്ടുകിളികൾ വർദ്ധിക്കാൻ കാരണമാകും. ഇത് രാജ്യത്തെ കാർഷിക മേഖലയെയും, സമ്പദ് വ്യവസ്ഥയുടെയും തകർച്ചയ്‌ക്ക് കാരണമാകും. ഇതുവഴി രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്നും വാംഗ പ്രവചിച്ചിരുന്നു. ഈ വർഷം നടത്തിയ രണ്ട് പ്രവചനങ്ങളും സത്യമായ സാഹചര്യത്തിൽ ഈ പ്രവചനവും യാഥാർത്ഥ്യമാകുമോയെന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്.
Comments