ന്യൂഡൽഹി : 215 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിനെയും ഇഡി പ്രതി ചേർത്തു. തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ മുഖ്യപ്രതിയായ കേസിലാണ് നടിയും പ്രതിചേർക്കപ്പെട്ടത്. ജാക്വിലിന് എതിരായ കുറ്റപത്രം ഇഡി കോടതിയിൽ സമർപ്പിച്ചു.
പ്രതിയായ സുകേഷ് വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങൾ നടിക്ക് സമ്മാനിച്ചിരുന്നു. ഈ സമ്മാനങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൂടാതെ ഇവർക്ക് 6 കോടി രൂപ സുകേഷ് സമ്മാനമായി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
സമ്മാനങ്ങൾ ഇങ്ങനെ
52 ലക്ഷം രൂപ വിലയുള്ള ഒരു കുതിര, 9 ലക്ഷം രൂപ വിലയുള്ള മൂന്ന് പേർഷ്യൻ പൂച്ചകൾ,നിരവധി ഡിസൈനർ ബാഗുകൾ, വിലകൂടിയ പാത്രങ്ങൾ, ഡിസൈനർ വസ്ത്രങ്ങളും ജിം വസ്ത്രങ്ങളും,വിലകൂടിയ ലൂയി വിറ്റൺ ഷൂസ്,ഡയമണ്ട് ജ്വല്ലറി സെറ്റുകളും കമ്മലുകളും, വിലകൂടിയ ഹെർമിസ് വളകൾ, അവൾ തിരിച്ചെത്തിയെന്ന് ഫെർണാണ്ടസ് പറഞ്ഞ ഒരു മിനി കൂപ്പർ, കൂടാതെ സഹോദരിക്ക് 1,73,000 ഡോളർ വായ്പ നൽകി ബിഎംഡബ്ല്യു കാർ നൽകി,റോളക്സ് വാച്ച്.ഓസ്ട്രേലിയയിലുള്ള സഹോദരന് 15 ലക്ഷം രൂപ,
കഴിഞ്ഞ ദിവസമാണ് ഫെർണാണ്ടസിന് നൽകിയ സമ്മാനങ്ങളുടെ വിവരങ്ങൾ ചന്ദ്ര ശേഖർ വെളിപ്പെടുത്തിയത്. നിലവിൽ നടിയെ ഇഡി പലതവണ ചോദ്യം ചെയ്യുകയും ഏഴ് കോടി രൂപയുടെ സ്വത്തുക്കൾ കണ്ടു കെട്ടുകയും ചെയ്തിട്ടുണ്ട് .
Comments