ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അമേരിക്കൻ സന്ദർശന വേളയിൽ സംഭവിച്ച രസകരമായ അനുഭവത്തിന്റെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.’ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ തന്റെ മകനോടൊപ്പം യുഎസിൽ ഒരു റെസ്റ്റോറന്റിൽ പോയി, പിന്നീട് സംഭവിച്ചത് രസകരമാണ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
കൊറോണ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ യുഎസ് യാത്രയ്‌ക്കിടയിൽ മകനോടൊപ്പം റെസ്റ്റോറന്റ് സന്ദർശിച്ചു. 2021-ലായിരുന്നു സംഭവം. റെസ്റ്റോറന്റിൽ എത്തിയ ഇരുവരോടും കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ നൽകാൻ ജീവനക്കാർ ആവശ്യപ്പെട്ടു. കൊറോണ വാക്സിൻ സർട്ടിഫിക്കറ്റ് കാണിക്കുന്നതിനായി ജയശങ്കർ ഫോൺ എടുത്തപ്പോൾ യുഎസിൽ താമസിക്കുന്ന മകൻ പോക്കറ്റിൽ നിന്നും മടക്കിവെച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി.വികസിത രാജ്യമായ അമേരിക്കയിൽ താമസിക്കുന്ന മകൻ പോക്കറ്റിൽ നിന്നും മടങ്ങിയ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നു. ഇന്ത്യക്കാരായ നമ്മൾ ആധുനിക രീതിയിൽ ഫോൺ ഉപയോഗിച്ച് കോവിൻ ആപ്പു വഴി സർട്ടിഫിക്കറ്റ് ഹാജരാക്കുന്നു. വികസ്വര രാജ്യമായ ഇന്ത്യയ്‌ക്ക് തികച്ചും അഭിമാനകരമായ നിമിഷമാണിതെന്നും ജയ്ശങ്കർ വ്യക്തമാക്കി. ഇന്ത്യ വികസിക്കുന്നതിന്റെ തെളിവാണിത്.
Dr S Jaishankar, Min of External Affairs India went to a Restaurant with his son in the US and what happened next is hilarious 😂 pic.twitter.com/Cqfcw2ZowF
— Arun Pudur 🇮🇳 (@arunpudur) August 13, 2022
നിരവധി പേരാണ് വീഡിയോയ്‌ക്ക് കമ്മന്റ് ചെയ്തിരിക്കുന്നത്. കൊറോണ പ്രതിരോധത്തിലെ മികവും വാക്‌സിനുകളിലും അതിന്റെ യജ്ഞങ്ങളിലും ഇന്ത്യയുടെ മുന്നേറ്റങ്ങളും ലോകം എക്കാലവും ഓർമ്മയിൽ വെയ്‌ക്കും എന്നതിന് തെളിവാണ് ഈ സംഭവമെന്ന് ഒരാൾ ട്വിറ്ററിൽ കുറിച്ചു. വികസനത്തിന്റെ പാതയിലാണ് രാജ്യം എന്നും, ഡിജിറ്റൽ ഇടപാടുകളുടെ കാര്യത്തിലും ഇന്ത്യയാണ് മുന്നിൽ എന്നും തുടങ്ങി രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾ ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
മന്ത്രി പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ നടത്തിയ പ്രസംഗത്തിലാണ് രസകരവും അഭിമാനകരവുമായ സംഭവം ഓർമ്മിക്കുന്നത്. ബിസിനസുകാരനായ അരുൺ പുദൂരാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
Comments