കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പ്രിയവർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച നടപടിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവർണർ പക്വതയും പാകവും കാണിക്കേണ്ട അധികാര കേന്ദ്രമാണെന്ന് ജയരാജന്‍ പറഞ്ഞു. കോൺഗ്രസിന്റയും ബിജെപിയുടെയും പ്രവർത്തകരെ പോലെ പ്രതികരിക്കരുതെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനറുടെ വിമർശനം.
ഏതു കാര്യങ്ങളെയും ഭരണപരമായി പരിശോധിക്കാനും നടപടി സ്വീകരിക്കാനും കഴിയും. അതിന് പകരം ഗവര്‍ണര്‍ തെറ്റായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നത് സദുദ്ദേശപരമാണെന്ന് തോന്നുന്നില്ല എന്ന് ജയരാജൻ പറഞ്ഞു. നാലാംകിട കോണ്‍ഗ്രസുകാര്‍ പറയേണ്ട കാര്യമല്ല ഗവര്‍ണര്‍ പറയേണ്ടത്. ഗവര്‍ണറുടെ പ്രസ്താനവകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കോടതിയില്‍ വരേണ്ടതെല്ലാം കോടതിയില്‍ വരട്ടേയെന്നും അദ്ദേഹം പ്രതികരിച്ചു.
ഗവർണറുമായി ഏറ്റുമുട്ടലിനല്ല എന്നും സർക്കാർ താൽപര്യം കാണിക്കുന്നത് വികസനത്തിനാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ മറികടന്നാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപടി സ്വീകരിച്ചത്. ഗവർണറുടെ നടപടി സർക്കാരിനും സിപിഎമ്മിനും വലിയ തിരിച്ചടിയാണ്.
Comments