ഖാത്തൂർ: ദീർഘദൂര യാത്രയ്‌ക്കിടെ ഉറങ്ങുന്ന ശീലമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അപ്പോൾ ദീർഘദൂരം പോവുന്ന വാഹനം നിയന്ത്രിക്കുന്ന ഡ്രൈവറോ പൈലറ്റോ മറ്റോ ഉറങ്ങിപ്പോയാലോ? വലിയ അപകടത്തിന് കാരണമാകും.37,000 Feet, Miss Landing അങ്ങനെയൊരു സംഭവം ഒരിടത്ത് നടന്നു. ഇവിടെ ഒന്നുമല്ല അങ്ങ് ദൂരെ സുഡാനിൽ.
പതിവ് പോലെ സുഡാനിൽ നിന്ന് എത്യോപ്യയിലേക്ക് യാത്ര തിരിച്ചതായിരുന്നു എത്യോപ്യൻ എയർലൈൻസിലെ ഇ.ടി343 എന്ന യാത്രാ വിമാനം. എന്നാൽ വിമാനം ലാൻഡ് ചെയ്യേണ്ട സ്ഥലമെത്തിയിട്ടും വിമാനത്തിലെ പൈലറ്റുമാർ അതിന് വേണ്ട ക്രമീകരമങ്ങൾ ആരംഭിച്ചില്ല. സുഡാനിലെ നഗരിയിൽ നിന്ന് യാത്ര പുറപ്പെട്ട വിമാനം എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്
എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശം നൽകിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. അൽപ്പനിമിഷത്തിനകം ബോയിംഗ് 737 ന്റെ ഇ.ടി343 എന്ന യാത്രാ വിമാനം ഏകദേശം 37,000 അടിയിലേക്ക് ഉയർന്നു. ലാൻഡ് ചെയ്യേണ്ട വിമാനത്താവളവും കടന്ന് പോയതോടെ എയർ ട്രാഫിക് കൺട്രോളിന് വിമാനവുമായുള്ള കണക്ഷൻ നഷ്ടപ്പെട്ടു.
അപകടം മനസിലാക്കിയ അവർ ഉടനെ അലാറം മുഴക്കി. പിന്നീട് 2.5 മണിക്കൂർ ആകാശത്ത് കറങ്ങിയ ശേഷമായിരുന്നു വിമാനം താഴെ ഇറങ്ങിയത്. എന്തെങ്കിലും സാങ്കേതിക തകരാറോ യാത്രക്കാരോ ഇറങ്ങിയതായിരുന്നില്ല പ്രശ്‌നം. വിമാനത്തിനുള്ളിലെ പൈലറ്റുമാർ വിമാനം ഓട്ടോപൈലറ്റ് മോഡിലാക്കിയതിന് ശേഷം സുഖനിദ്രയിലായതായിരുന്നു കാരണം. വിമാനം ഇറക്കേണ്ട സ്ഥലമെത്തിയത് അറിയാതെ പൈലറ്റുമാർ ഉറക്കത്തിലാണ്ടത്. കുറച്ചുമണിക്കൂറുകളിലേക്ക് നിരവധി ജീവനുകളെയാണ് മുൾമുനയിലാഴ്‌ത്തിയത്. പൈലറ്റുമാർക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങുകയാണ് എയർലൈൻസ്.
Comments