ന്യൂഡൽഹി: മങ്കിപോക്സ് എച്ച് ഐ വി രോഗത്തിന് കരണമാകില്ലെന്ന് കണ്ടെത്തൽ. വർദ്ധിച്ചു വരുന്ന മങ്കിപോക്സ് കേസുകൾ ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസിന് കാരണമാകില്ലന്ന് മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. പ്രജ്ഞ യാദവ് അറിയിച്ചു. കൗൺസിൽ ഓഫ് മെഡിക്കൽ റീസേർച്ച് സെന്ററും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തൽ.
മങ്കിപോക്സ് പിടിപെട്ട നിരവധിയാളുകളുടെ സാമ്പിളുകൾ ശേഖരിച്ച ശേഷം നടത്തിയ പരിശാധനയിലാണ് ശാസ്ത്രജ്ഞർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. വ്യാപകമായി പടരുന്ന മങ്കിപോക്സ് ആളുകളിൽ കാര്യമായ പ്രശ്നങ്ങൾ വരുത്തുകയില്ല. വസൂരി വാക്സിനേഷൻ രോഗത്തിനെതിരെ 86 ശതമാനം ഫലപ്രാപ്‍തി ഉണ്ടാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
സമൂഹത്തിൽ ഭീതി ഉണർത്തുന്ന മങ്കിപോക്സ് മനുഷ്യരിൽ നിന്നും നായകളിലേക്ക് പടരാൻ സാധ്യത ഏറെയാണ്. നായകളുമായി കൂടുതൽ ഇടപഴുകുകയാണെങ്കിൽ രോഗവ്യാപനത്തിന് കരണമാകാൻ സാധ്യതയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. മനുഷ്യ ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ഓഫ് മെഡിക്കൽ റീസേർച്ച് സെന്ററും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡിപ്പാർട്ട്മെന്റും നിരവധി പരീക്ഷണങ്ങൾ നടത്തുകായണ്. കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസൃതമായി മനുഷ്യ ശരീരത്തിൽ സംഭവിക്കുന്ന രോഗങ്ങളെ ചെറുക്കൻ പുതിയ വയറസുകളെ കണ്ടെത്താനുള്ള പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞർ.
Comments