ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നൽകിയ മനനഷ്ടക്കേസിൽ സെപ്തംബർ 29ന് ഹാജരാകുവാൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് ആവശ്യപ്പെട്ട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. കൊറോണ മഹാമാരി സമയത്ത് ശർമ്മയുടെ ഭാര്യ റിങ്കി ബറുവക്കെതിരെ മനീഷ് സിസോദിയ അഴിമതി ആരോപണം ഉന്നയിച്ച് പ്രസ്താവന നടത്തിയിരുന്നു. കൊറോണ സമയത്ത് പി പി ഇ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ തനിക്കും കുടുംബത്തിനും പ്രസ്താവന ഏറെ ദോഷം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി സിസോദിയക്കെതിരെ റിങ്കു കേസ് കൊടുത്തിരുന്നു.
ഭാര്യ റിങ്കു ബറുവ നൽകിയ സിവിൽ കേസിന് പുറമെയാണ് ശർമ്മ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ മാനഷ്ട്ടത്തിന് കേസ് കൊടുത്തത്. അഴിമതിക്കേസിൽ സിസോദിയ നട്ടം തിരിയുന്നതിനിടയിലാണ് അസം കോടതി സമൻസ് അയച്ചിരിക്കുന്നത്. ഇതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളാവുകായാണ്. ശർമ്മയുടെ ഭാര്യ അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിസോദിയ ആരോപണം ഉന്നയിച്ചത്. എന്നാൽ ആരോപണം തെളിയിക്കാൻ നാളിതുവരെയായിട്ടും സിസോദിയയ്‌ക്ക് സാധിച്ചിട്ടില്ല.
Comments