അയോദ്ധ്യ: ദീപാവലിയോടനുബന്ധിച്ച് 14 ലക്ഷം വിളക്കുകൾ തെളിയ്‌ക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. വിശുദ്ധ സരയു നദിയുടെ തീരത്താകും മൺവിളക്കായ ‘ദിയ’ തെളിയ്‌ക്കുക.ദീപാവലിയുടെ തലേ ദിവസമാകും വിളക്കുകളുടെ ഉത്സവമായി ആഘോഷിക്കുക. സരയു തീരത്ത് കോളേജ് വിദ്യാർത്ഥികളാകും സന്ധ്യനേരത്ത് തിരി തെളിയ്‌ക്കുക.
യോഗി ആദിത്യനാഥ് 2017-ലാണ് ദിയ വിളക്കുകൾ പ്രകാശിപ്പിച്ച് തുടങ്ങിയത്. 51,000 ദിയകളാണ് അന്ന് കത്തിച്ചത്. തുടർന്ന് 2019-ൽ 4.10 ലക്ഷവും 2020-ൽ 6 ലക്ഷവും കഴിഞ്ഞ വർഷം 9 ലക്ഷം ദിയയും തെളിയ്ച്ചു. ഇതോടെ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് പിറന്നു.ഈ വർഷം 14 ലക്ഷം വിളക്കുകൾ തെളിച്ച് റെക്കോർഡ് സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ജയ്‌സിംഗ്പൂർ ഗ്രാമത്തിലെ കുശവൻമാർക്കാണ് ദിയയുടെ നിർമ്മാണ ചുമതല.കഴിഞ്ഞ വർഷം ഒരു രൂപ നിരക്കിലാണ് ദിയ നിർമ്മിച്ചത് നൽകിയതെന്ന് നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന രാജു പറഞ്ഞു. ഈ വർഷം 2 രൂപ നിരക്കിലാകും വിൽക്കുകയെന്നും തൊഴിലാളികൾ വ്യക്തമാക്കി. 40 കുടുംബങ്ങളാകും നിർമ്മാണ ജോലികൾ ചെയ്യുക.















