തായ്‌പേയ്: തായ്‌വാനേ വളഞ്ഞ് ചൈന സമ്മർദ്ദം ശക്തമാക്കുന്നതിനിടെ പ്രതിപക്ഷ കക്ഷിയുടെ നേതാവ് നാടിനെ വഞ്ചിക്കുന്നുവെന്ന് തായ് വാൻ. പ്രതിപക്ഷ പാർട്ടി നേതാവ് ചൈനയിലേക്ക് സന്ധിസംഭാഷണത്തിന് പോയതിന്റെ രോഷമാണ് ഭരണകൂടം പ്രകടി പ്പിക്കുന്നത്. അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിൽ പ്രകോപിതരായാണ് ചൈന നിൽക്കുന്നത്. തങ്ങളുടെ അഖണ്ഡതയെ ചോദ്യം ചെയ്യാൻ ഒരു വിദേശ ശക്തിയേയും അനുവദിക്കില്ലെന്നാണ് ചൈനയുടെ നിലപാട്.
യുദ്ധവിമാനങ്ങളും കപ്പൽ പടയുമായിട്ടാണ് തെക്കൻ ചൈനാ കടലിൽ തായ്‌വാനെതിരെ ചൈന യുദ്ധസന്നാഹം തീർത്തിരിക്കുന്നത്. ഇതിനിടെയാണ് തായ്‌വാന്റെ പ്രതിപക്ഷമായ കൂമിൻതാംഗ് പാർട്ടിയുടെ നേതാവ് ആൻഡ്രൂ ഹസ്യയാണ് ബീജിംഗിലെത്തിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വവുമായി നേരത്തെ ബന്ധമുള്ള ഹസ്യ പക്ഷെ ഇത്തവണ ചൈനയുടെ സൈനിക സമ്മർദ്ദത്തെ വിമർശിച്ചെന്നാണ് വിവരം. തങ്ങളുടെ ജനതയുടെ വികാരമാണ്് വലുത്. അവരുടെ മനസ്സിൽ സ്വന്തം നാട് എന്നും സ്വതന്ത്ര സ്വയംപര്യാപ്ത രാജ്യമാണെന്നും ഹസ്യ ചൈനീസ് നേതാവ് സാംഗ് ഷിജുനുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയെന്നാണ് സൂചന.
ചൈനയുടെ സൈനിക ശേഷി എത്രയെന്ന് തായ്വാന് നന്നായി അറിയാം. എന്നാൽ ആക്രമി ച്ചാൽ പ്രതിരോധിക്കാൻ ഏതറ്റംവരെപോകാനും തയ്യാറാണെന്ന തായ്വാന്റെ ഭരണപക്ഷ ത്തിന്റെ വികാരം അതേപടി ബീജിംഗിലെത്തിക്കാൻ ഹസ്യയ്‌ക്കായിട്ടില്ലെന്ന വിമർശന മാണ് ഭരണപക്ഷം ഉയർത്തുന്നത്.
Comments