അബുദാബി : രാജ്യത്ത് ഗതാഗത നിയമം ലംഘിക്കുന്ന ഇ-സ്‌കൂട്ടർ, സൈക്കിൾ യാത്രികർക്ക് 200 മുതൽ 500 ദിർഹം വരെ പിഴ ചുമത്തും. അനുവദനീയമല്ലാത്ത മേഖലകളിൽ പ്രവേശിച്ചാൽ പിഴ നൽകേണ്ടിവരുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ , മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് അധികൃതർ അറിയിച്ചു.
മണിക്കൂറിൽ പരമാവധി 20 കിലോമീറ്റർ വേഗത്തിൽ നിശ്ചിത പാതകളിൽ മാത്രമാകണം വാഹനം ഓടിക്കേണ്ടത്. യാത്രയിൽ
നിർബന്ധമായും ഹെൽമറ്റും റിഫ്‌ലക്ടീവ് ജാക്കറ്റും ധരിക്കണം.വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക. ഹെഡ് ഫോൺ, ഇയർ ഫോൺ എന്നിവ പാടില്ല. ഒന്നിലേറെ യാത്രക്കാർ കയറരുത്. ക്രോസിങ്ങുകളിൽ ഉന്തിക്കൊണ്ടു പോകുകയും കാൽനട യാത്രക്കാർക്കു മുൻഗണന നൽകുകയും വേണം.
ഇതിന് പുറമെ ഹെഡ് ലൈറ്റും ടെയ്ൽ ലൈറ്റും നിർബന്ധമാണെന്നും വാഹനത്തിന് യോജിച്ചവിധം ഹോൺ ഉണ്ടാകണമെന്നും നിർദേശമുണ്ട്. മുന്നിലെയും പിന്നിലെയും ടയറുകളിൽ ബ്രേക്കിങ് സംവിധാനം ഉറപ്പുവരുത്തണമെന്നും അധികൃതർ മുന്നറയിപ്പ് നൽകുന്നു.
Comments