അഫ്ഗാനിസ്താനിൽ നിന്ന് സ്ത്രീകൾ അന്യ രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകണ്ട എന്ന് താലിബാൻ. കൊറോണക്ക് ശേഷം ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ വിദ്യാർത്ഥികൾക്കായി വിസ അനുവദിച്ചതിന് തൊട്ടു പിന്നാലെയാണ് താലിബാന്റെ പ്രഖ്യാപനം. പുരുഷന്മാർക്ക് പഠനത്തിനായി അയൽ രാജ്യങ്ങളിൽ പോകാം. സ്ത്രീകൾക്ക് എന്തിനാണ് വിദ്യാഭ്യാസം എന്ന വിചിത്ര വാദമാണ് താലിബാൻ ഉയർത്തുന്നത്. തീവ്ര ഇസ്‌ലാമിക നിയമത്തിന് കീഴിൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുകയാണെന്നും നിരവധി സംഘടനകൾ അഭിപ്രായപ്പെടുന്നു.
ഖത്തർ , കസാക്കിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് വിസ അനുവദിച്ചിരുന്നു. സ്ത്രീകൾ പഠിക്കാനും തൊഴിൽ ചെയ്യാനും പോകേണ്ടതില്ലന്നും പൊതു ഇടങ്ങളിൽ അനാവശ്യമായി യാത്ര ചെയ്യരുതെന്നുമുള്ള തീരുമാനങ്ങൾ താലിബാൻ പുറപ്പെടുവിച്ചിരുന്നു. 2021 ഓഗസ്റ്റ് 15ന് അധികാരം പിടിച്ച താലിബാൻ രാജ്യത്ത് അടിയന്തിരാവസ്ഥക്ക് സമാനമായ നിയമങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. സ്ത്രീകളുടെ അവകാശലംഘനത്തിനെതിരെ ഐക്യ രാഷ്‌ട്ര സംഘടന ഉൾപ്പെടെ താലിബാനെതിരെ കടുത്ത നിലപാട് എടുത്തിരുന്നു.
Comments