ന്യൂഡൽഹി: രാജ്യദ്രോഹ കേസിൽ ജയിലിൽ കഴിയുന്ന പോപ്പുലർഫ്രണ്ട് പ്രവർത്തകനായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക. ജാമ്യം ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.
ജയിലിൽ അടച്ചത് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദീഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥകൾ പാലിക്കാതെയാണ് തന്റെ ഹർജി തള്ളിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പോപ്പുലർഫ്രണ്ട് ഭീകര സംഘടനയല്ലെന്നും കാപ്പൻ ഹർജിയിൽ പറഞ്ഞിരുന്നു.
2020 ഒക്ടോബർ അഞ്ചിനാണ് ഹത്രാസിലേക്കുള്ള വഴി മദ്ധ്യേ കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്. ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കലാപം സൃഷ്ടിക്കാൻ എത്തിയപ്പോഴായിരുന്നു പോലീസ് നീക്കം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാപ്പൻ പോപ്പുലർഫ്രണ്ടുമായി ചേർന്ന് നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ പോലീസ് കണ്ടെത്തി. ഇതേ തുടർന്ന് ജയിലിൽ അടയ്‌ക്കുകയായിരുന്നു.
Comments