ഭുജ്: രാജ്യത്തിന്റെ വികസന രംഗത്ത് മികച്ച സംഭാവന നൽകുന്ന സംസ്ഥാനമാണ് ഗുജറാത്ത്. 2001ൽ നടന്ന ഭൂകമ്പത്തിന് ശേഷം ഗുജറാത്തിന്റെ വികസന പദ്ധതികളെ പിന്നിൽ നിന്നും കുത്തി വീഴ്‌ത്തുന്ന പ്രവർത്തനമാണ് പ്രതിപക്ഷം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭുജ് ജില്ലയിൽ നടപ്പിലാക്കാൻ പോകുന്ന നിരവധി വികസന പദ്ധതികളുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ താങ്ങി നിർത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്. വിവിധ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ കാരണം സംസ്ഥാനത്തെ ജനങ്ങൾക്ക് മികച്ച പുരോഗതി കൈവരിക്കാൻ കഴിയുന്നുണ്ട്. പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടായതിന് ശേഷം ഗുജറാത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ നിക്ഷേപം നടത്താൻ തയ്യാറായ നിരവധി വൻ കിട കമ്പനികളെ പിന്തിരിപ്പിക്കുകയും അതിൽ നിന്നും പിന്മാറണമെന്നും പ്രതിപക്ഷം പറഞ്ഞതായി അദ്ദേഹം ആവർത്തിച്ചു.
തകർന്നു വീണ ഗുജറാത്തിനെ ഉയർത്തി കൊണ്ടുവരാനുള്ള ബിജെപി സർക്കാരിന്റെ ശ്രമത്തെ തകർക്കനുള്ള ഗൂഢ പദ്ധതി മെനയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ദുരന്തങ്ങൾ ഓരോന്നായി സംസ്ഥാനത്ത് പടർന്നു പിടിക്കുമ്പോഴും അതിനെ നേരിടുകയും ശക്തമായി തിരിച്ചു വരാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു സർക്കാർ. 2001ൽ തകർന്നു പോയ കച്ചിനെ വികസനത്തിന്റെ കൊടുമുടികളിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ നടത്തിയ അവിശ്വസനീയമായ പ്രവർത്തനങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി. ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ കച്ച് സർവകലാശാല 2003ൽ രൂപീകരിച്ചുവെന്നും 35ൽ അധികം പുതിയ കോളേജുകൾ സ്ഥാപിച്ചു എന്നും അദ്ദേഹം പറഞ്ഞു.
രാജ്യം എല്ലാ മേഖലയിലും വൻ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. ലോക രാഷ്‌ട്രങ്ങൾ ഇന്ത്യയുടെ വളർച്ചയിൽ അസ്വസ്ഥരാണ്. 2047 ഓടെ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് തനിക്കുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ അതിനുവേണ്ട പ്രവർത്തങ്ങളും പദ്ധതികളും ആവിഷ്കരിച്ചു കഴിഞ്ഞു. കച്ചിലെ സർഹദ് ഡയറിയുടെ ഏറ്റവും പുതിയ ഓട്ടോമാറ്റിക് പാൽ സംസ്കരണ പ്ലാന്റ് , പാക്കിംഗ് പ്ലാന്റ്, റീജിയണൽ സയൻസ് സെന്റർ, ഡോ. ബാബാസാഹേബ് അംബേദ്കർ കൺവെൻഷൻ സെന്റർ, വീർ ബാൽ സ്മാരക്, സബ്‌സ്റ്റേഷൻ തുടങ്ങി 4440 കോടിയുടെ വികസന പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങാണ് അദ്ദേഹം നിർവ്വഹിച്ചത്.
Comments