ന്യൂഡൽഹി: ജാമ്യം ആവശ്യപ്പെട്ട് സുപ്രീകോടതിയിൽ ഹർജി നൽകിയ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നിരാശ. കാപ്പന്റെ ഹർജി പരിഗണിക്കുന്നത് കോടതി അടുത്താഴ്ചത്തേയ്‌ക്ക് മാറ്റി. ഹർജിയിൽ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ട്.
സെപ്തംബർ ഏഴിനാണ് കാപ്പന്റെ ഹർജി കോടതി വീണ്ടും പരിഗണിക്കുക. നിലവിൽ രാജ്യദ്രോഹക്കുറ്റത്തിനാണ് യുപി സർക്കാർ കാപ്പനെ ജയിലിൽ അടച്ചിരിക്കുന്നത്. സംഭവത്തിൽ സർക്കാർ നൽകുന്ന വിശദീകരണം കൂടി കണക്കിലെടുത്താകും കോടതി അന്തിമ വിധി പ്രസ്താവിക്കുക.
സിദ്ദിഖ് കാപ്പന് വേണ്ടി മുതിർന്ന അഭിഭാഷകൻ കബിൽ സിബലാണ് ഹാജരായത്. പോപ്പുലർഫ്രണ്ട് ഭീകര സംഘടനയോ, നിരോധിത സംഘടനയോ അല്ലെന്ന് കാപ്പൻ കോടതിയിൽ ആവർത്തിച്ചു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു കാപ്പൻ ജാമ്യഹർജി നൽകിയത്.
Comments