കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെതിരെ വീണ്ടും പരാതി. പ്രിയയുടെ നിയമനം അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണർക്ക് പരാതി നൽകി.
കണ്ണൂർ സർവ്വകലാശാലയിലെ സ്റ്റുഡൻസ് ഡയറക്ടർ നിയമനവും ചട്ടവിരുദ്ധമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ പരാതി നൽകിയിട്ടുണ്ട്. നിയമനത്തിന് വേണ്ട പ്രവൃത്തി പരിചയമില്ലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. നിയമനം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകി.
നിലവിൽ കണ്ണൂർ സർവ്വകലാശാലയിലെ പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്. രണ്ടാം റാങ്കുകാരൻ ഡോ. ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് സ്റ്റേ. ഹർജി നാളെ വീണ്ടും പരിഗണിക്കും. പ്രിയ വർഗീസിന് ദൂതൻ വഴി കോടതി നോട്ടീസ് അയച്ചു.പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിച്ച നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഹർജിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, കേസിൽ യുജിസിയെ കക്ഷി ചേർക്കാനും ഉത്തരവിട്ടു. പ്രിയ വർഗീസിനെ നിയമിച്ച നടപടി സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർ മരവിപ്പിച്ചിരുന്നു.
Comments