ചമ്പ്യൻസ് ലീഗ് മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ എതിരില്ലാത്ത 6 ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നും ജയം. കളിയിലെ മികച്ച പ്രകടനം കാഴ്ചവെച്ച ഹാലൻഡ് ഫോറസ്റ്റിനെതിരെ ആറാടുകയായിരുന്നു. ഞൊടിയിടയിൽ പന്തുമായി മൈതാനത്ത് അത്ഭുതങ്ങൾ പടർത്തി കാണികളെ പുളകം കൊള്ളിക്കുകയായിരുന്നു.
ക്ലബ്ബ് ഫുട്ബോളിൽ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒന്നായ ഹാലാൻഡിനെ മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ നിര പ്രതിരോധത്തിന്റെ കുന്തമുനയായണ് കണക്കാക്കുന്നത്. ആരാധകരുടെ ഹൃദയം കീഴടക്കിയ സിറ്റിയുടെ മാജിക്കൽ സ്‌ട്രൈക്കർ ഏതിരാളികൾക്കു മുന്നിലെ വിട്ടുവീഴ്ചയില്ലാത്ത കളിക്കാരനാണെന്ന് കോച്ച് പെപ് ഗ്വാർഡിയോള പറഞ്ഞു.
കളിയുടെ ആരംഭത്തിൽ പന്തുമായി ആനന്ദനൃത്തമാടിയ ഹെലൻഡിന്റെ ഹാട്രിക് ഉൾപ്പെടെ 6 ഗോളുകൾ ഫോറസ്റ്റിന്റെ വലയിലേക്ക് അടിച്ചു കയറ്റി. ഉറച്ച പ്രതിരോധം തീർത്ത ഡിഫൻസ് എതിരാളികളെ നിലം തൊടാൻ സമ്മതിച്ചില്ല. ലീഗ് ഫുട്ബോളിൽ നെയ്മറും, മെസ്സിയും , റൊണാൾഡോയും, മുഹമ്മദ് സലായും , ബെൻസിമയും തുടങ്ങി പന്തുകൊണ്ട് ഇന്ദ്രജാലം തീർക്കുന്ന പ്രതിഭാസങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച താരമാണ് എർലിംഗ് ഹാലൻഡ്.















