ജമ്മു: ജമ്മു കശ്മീരിലെ അർണിയ സെക്ടറിൽ പ്രകോപനം സൃഷ്ടിച്ച് പാകിസ്താൻ റേഞ്ചേഴ്സ്. വെടിനിർത്തൽ കരാർ ലംഘിച്ചാണ് പാകിസ്താൻ ഇത്തരത്തിലൊരു ആക്രമണം നടത്തിയിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം പാകിസ്താൻ റേഞ്ചേഴ്സിനെ നിലം തൊടാൻ അനുവദിക്കാതെ ഓടിച്ച് ഇന്ത്യൻ സൈന്യം കരുത്ത് കാട്ടി.
അതിർത്തി സംരക്ഷണ സേന ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നതിനിടയിൽ യാതൊരു പ്രകോപനവും കൂടാതെ പാകിസ്താൻ സേന വെടി ഉതിർക്കുകയായിരുന്നു. ഒട്ടും വൈകാതെ എതിരാളികൾക്ക് ശക്തമായ മറുപടി നൽകിയെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എസ്പി എസ് സന്ധു പറഞ്ഞു.
വെടി വെയ്പ്പിൽ ഇന്ത്യൻ സൈനികർക്ക് പരിക്ക് പറ്റിയിട്ടില്ലെന്ന് ബിഎസ്എഫ് ജമ്മു പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. 2020 ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയും പാകിസ്താനും ചേർന്ന് സംയുക്തമായി വെടിനിർത്തൽ കരാറിൽ ഒപ്പ് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും വെടി ഉതിർക്കൽ നടപടി ഉണ്ടായിരിക്കുന്നത്.
Comments