ന്യൂഡൽഹി;ഹത്രാസിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിലെ പൊള്ളവാദങ്ങളെ പരിഹസിച്ച് ടിജി മോഹൻദാസ്. ഈ മാസം ആദ്യം സമർപ്പിച്ച ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെ കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് പൊള്ളവാദങ്ങൾ നിരത്തുന്നത്.
കാപ്പന്റെ പൊള്ളവാദങ്ങളെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടിജി മോഹൻദാസ് പൊളിച്ചെഴുത്ത് നടത്തുന്നത്. ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന പ്രമുഖ അഭിഭാഷകർ സൗജന്യമായിട്ടാണ് വാദിക്കുന്നതെന്നടക്കമുള്ള കാപ്പന്റെ വാദങ്ങളെ ടിജി പരിഹസിക്കുന്നു. പെട്ടെന്നൊരു നാൾ കെയുഡബ്ല്യുജെ ഡൽഹി ജനറൽ സെക്രട്ടറിയായതും സിഎഎ, കർഷക സമരം, ഷഹീൻ ബാഗ്, എന്നുവേണ്ട, സകലമാന ദേശവിരുദ്ധ സമരങ്ങളിലും നിറസാന്നിധ്യമായതും ഫണ്ട് ഒഴുക്കിയതും ടിജി ചൂണ്ടിക്കാട്ടി.
കേസിലകപ്പെട്ട കാപ്പന് കെയുഡബ്ല്യുജെയാണ് ജ്യാമാപേക്ഷയ്‌ക്ക് ശ്രമിച്ചത്. കപിൽ സിബലിനെ അഭിഭാഷകനായി വെയ്‌ക്കാൻ കേരളസർക്കാർ നൽകിയ 25 ലക്ഷം രൂപയുടെ ഫണ്ട് വെട്ടിച്ചതായി കണ്ടെത്തിയിരുന്നു. ആ ഫണ്ട് തട്ടിപ്പ് കണ്ടുപിടിച്ച് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും കേരള ഹൈക്കോടതിയിൽ കേസ് നടത്തുകയും ചെയ്യുന്ന ആളാണ് മനോരമയുടെ പട്‌ന ലേഖകൻ വി വി ബിനു. സ്വാഭാവികമായും യുപി പോലീസ് വിനുവിനെ ചോദ്യം ചെയ്ത് വിവരം ശേഖരിച്ചു.ബിനു ഇപ്പോൾ ബിഹാർ പോലീസിന്റെ സംരക്ഷണയിലാണെന്നും എപ്പഴാ പോപ്പുലർ ഫ്രണ്ട്; അല്ല കെയുഡബ്ല്യുജെ കൊല്ലുക എന്ന് അറിയില്ലെന്നും ടിജി ഫോസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) കാപ്പന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുള്ളതായാണ് കണ്ടെത്തിയത്. എന്നാൽ തനിക്ക് ഇത്തരം സഘടനകളുമായി ബന്ധമില്ലെന്നാണ് സിദ്ദീഖ് കാപ്പൻ പറയുന്നത്. വീട് പണിക്കായി അക്കൗണ്ടിൽ സ്വയം നിക്ഷേപിച്ചതാണ് ആ പണമെന്നും, 20000 രൂപ സുഹൃത്തുക്കൾ നൽകി സഹായിച്ചുവെന്നും കാപ്പൻ പറയുന്നു. സിമിയുമായോ പോപ്പുലർഫ്രണ്ടുമായോ തനിക്ക് ബന്ധമില്ലെന്നും പോപ്പുലർ ഫ്രണ്ട് ഭീകരസംഘടനയല്ലെന്നും കാപ്പൻ വാദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
Comments