ദിസ്പൂർ: അസം-അരുണാചൽപ്രദേശ് അതിർത്തിയിൽ വൻ ആയുധ ശേഖരവും സ്ഫോടക വസ്തുക്കളും കണ്ടെടുത്ത് സുരക്ഷാ സേന. രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേനയും പോലീസിന്റെയും സംയുക്ത തിരച്ചിലിലാണ് ഇവ കണ്ടെടുത്തത്.
തിരച്ചിലിൽ 110 റൗണ്ട് എകെ വെടിമരുന്നും 80 റൗണ്ട് ഇൻസാസ് വെടിമരുന്നും 58 റൗണ്ട് എസ്എൽആർ വെടിമരുന്നും 32 റൗണ്ട് എൽഎംജി വെടിമരുന്നും മൂന്ന് റൗണ്ട് 9എംഎം വെടുമരുന്നുമാണ് കണ്ടെടുത്തത്.ഇവ ബെൽസിരി നദിക്ക് സമീപമുള്ള വനത്തിൽ മണ്ണിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തോക്ക്, ഫാക്ടറി നിർമ്മിത തോക്ക്, കൈത്തോക്ക്, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, 82 വെടിയുണ്ടൾ, 15 റൗണ്ട് ലൈവ് പോയിന്റ് 22 വെടിമരുന്ന്, 25 കിലോഗ്രാം ഭാരമുള്ള നാല് പായ്ക്കറ്റ് സ്ഫോടസക വസ്തുക്കൾ എന്നിവയും അന്വേഷണ സംഘം കണ്ടെത്തി.
ഭീകരർ ആണ് ഇതിന് പിന്നിൽ എന്നാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ച് അന്വേഷണം വിപുലീകരിക്കുമെന്ന് പോലീസ്് സൂപ്രണ്ട് സുശാന്ത ബിശ്വ ശർമ്മ അറിയിച്ചു.
Comments