ചാന്ദിപൂർ: ഇന്ത്യയുടെ അതിവേഗ മിസൈൽ പരീക്ഷണം വിജയമെന്ന് ഡിആർഡിഒ. കരയിൽ നിന്നും തൊടുക്കാവുന്ന ക്വിക് റിയാക്ഷൻ സർഫസ് ടു എയർ (ക്യുആർഎസ്എഎം) വിഭാഗത്തിലെ മിസൈലുകളാണ് ഒഡീഷയിലെ ചാന്ദിപൂരിൽ നിന്നും വിക്ഷേപിച്ചത്. ഇ ന്ത്യൻ കരസേനയ്‌ക്ക് ലഭ്യമാക്കും മുമ്പുള്ള പരീക്ഷണമാണ് നടന്നതെന്ന് ഡിആർഡിഒ അറിയിച്ചു.
ശത്രുവിമാനങ്ങളും മിസൈലുകളും ലക്ഷ്യം വയ്‌ക്കാവുന്ന മിസൈലുകളാണ് കരസേനയ്‌ക്കായി വികസിപ്പിക്കുന്നത്. ഇതേ മിസൈലുകളെ വിവിധ വേഗതിയിലേയ്‌ക്ക് ചുരുക്കാനാകുമെന്നും ദൂരപരിധി ക്രമീകരിക്കാനാകുമെന്നും ഡിആർഡിഒ അറിയിച്ചു. റഡാറുകളിൽ നിന്നും ശത്രുലക്ഷ്യങ്ങൾ കണ്ടെത്തിയാണ് മിസൈലുകൾ പായുക. രണ്ടു മിസൈലുകളാണ് ഇന്ന് പുലർച്ചെ പരീക്ഷിച്ചതെന്ന് ഡിആർഡിഒ അറിയിച്ചു.
മിസൈലുകൾ രാത്രിയിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണവും നടന്നതായി ഡിആർഡിഒ അറിയിച്ചു. കരസേനയുടെ ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ് പുതിയ പരീക്ഷണമെന്ന് ഡിആർഡിഒ അറിയിച്ചു. എല്ലാ സംവിധാനങ്ങളും തദ്ദേശീയമായി വികസി പ്പിച്ചതാണെന്നത് ഇന്ത്യൻ പ്രതിരോധ രംഗത്തെ കരുത്തായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Comments