ന്യൂഡൽഹി:പാകിസ്താനെ അമേരിക്ക സഹായിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യയുടെ മുൻ പ്രതിരോധ വിദഗ്ധർ. ട്രംപിന്റെ നയങ്ങളെ പൊളിച്ചെഴുതുന്ന ജോ ബൈഡൻ ആയുധക്കച്ചവടത്തിൽ എടുക്കുന്ന പാക് അനുകൂല നയങ്ങളാണ് വിമർശനം ക്ഷണിച്ചു വരുത്തുന്നത്. എഫ്-16 വിമാനങ്ങളുടെ കരാറാണ് ബൈഡൻ വീണ്ടും തുടരാൻ തീരുമാനിച്ചത്. ഡൊണാൾഡ് ട്രംപ് പാകിസ്താനുമായുള്ള കരാർ 2018ന് മുന്നേ ഉപേക്ഷിച്ചിരുന്നു.
ഇന്ത്യയുമായുള്ള അമേരിക്കയുടെ ധാരണപ്രകാരവും അഫ്ഗാനിലെ താലിബാൻ ശക്തിപ്രാപി ക്കുന്നതുമാണ് ട്രംപിനെ പാകിസ്താനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. അഫ്ഗാനിൽ താലിബാൻ ശക്തിപ്രാപിക്കുന്നതിന് മുന്നേ താവളം ഒഴിയാൻ തീരുമാനിച്ച ട്രംപ് പാകിസ്താനിൽ ഒരു സൈനിക താവളമെന്ന ആശയം മുന്നോട്ട് വെച്ചതിനെ പാകിസ്താൻ ഒരിക്കലും അംഗീകരിച്ചിരുന്നുമില്ല.
പാകിസ്താൻ വിമാനങ്ങൾ ദുരുപയോഗം ചെയ്യുമെന്ന സംശയമാണ് ട്രംപിനെ മാറിചിന്തിപ്പിച്ചത്. ഇന്ത്യയും പാക് സൈന്യവും ഭീകരരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ബൈഡൻ ഭരണകൂടം പാകിസ്താന് വിമാനങ്ങൾ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. 450 മില്യൺ വിലവരുന്ന വിമാനങ്ങളാണ് പാകിസ്താന് നൽകുന്നത്.
ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ ചൈന നടത്തുന്ന പ്രകോപനങ്ങൾക്കൊപ്പം എഫ്-16 പാകിസ്താന് ലഭിക്കുന്നത് ഇന്ത്യയുടെ പ്രതിരോധ മേഖലയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ അമേരിക്കയുടെ നയം മാറ്റത്തിനെതിരെ ഇന്ത്യൻ പ്രതിരോധ വകുപ്പ് പ്രതികരിച്ചിട്ടില്ല.
Comments