ന്യൂഡൽഹി: ഉത്തർ പ്രദേശ് മാതൃകയിൽ സംസ്ഥാനത്തെ മദ്രസകളുടെ കണക്കെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. മദ്രസകളെക്കുറിച്ച് മുസ്ലീം സമുദായാംഗങ്ങളിൽ നിന്നു തന്നെ വ്യാപകമായി പരാതികൾ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, പരിശോധന അനിവാര്യമായിരിക്കുകയാണെന്ന് ധാമി പറഞ്ഞു.
മദ്രസകളുടെ പ്രവർത്തനത്തെക്കുറിച്ചും നടത്തിപ്പിനെ കുറിച്ചുമാണ് പരാതികൾ ലഭിക്കുന്നത്. ഇത്തരം പരാതികൾ കർശനമായി പരിശോധിച്ചു വരികയാണ്. മദ്രസകളുടെ കണക്കെടുപ്പിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി സർക്കാർ അറിയിച്ചു.
നേരത്തേ, അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾ കണ്ടെത്തി ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഉത്തർ പ്രദേശ് സർക്കാർ തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സർവ്വേ നടത്താനും തീരുമാനിച്ചിരുന്നു. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾ ഏതെല്ലാം, അവയിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും എണ്ണം, അടിസ്ഥാന സൗകര്യങ്ങൾ, പിന്തുടരുന്ന പാഠ്യപദ്ധതി, മറ്റ് സംഘടനകളുമായുള്ള ബന്ധം എന്നിവ സർവേയിലൂടെ കണ്ടെത്താനായിരുന്നു തീരുമാനം. സമാനമായ സർവേ ആയിരിക്കും ഉത്തരാഖണ്ഡിലും നടത്തുക എന്നാണ് വിവരം.
Comments