ദുഷാൻബെ: കിർഗിസ്ഥാനിൽ ഷെല്ലാക്രമണം. താജികിസ്ഥാൻ ഭാഗത്ത് നിന്നാണ് തുടർച്ചയായ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 87 പേർക്ക് പരിക്കേറ്റതായും കിർഗിസ് മന്ത്രാലയം അറിയിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണെന്നും നിലവിൽ 1,36,000 പേരെ മേഖലയിൽ നിന്നും ഒഴിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
താജിക് ആക്രമണങ്ങളെ ചെറുക്കാൻ സൈന്യം ശ്രമങ്ങൾ തുടരുകയാണെന്ന് കിർഗിസ് ബോർഡർ സർവ്വീസ് അറിയിച്ചു. ഉസ്‌ബെക്കിസ്ഥാനിൽ നടന്ന പ്രാദേശിക ഉച്ചകോടിയിൽ വെടിനിർത്തലിന് ഉത്തരവിടാനും സൈന്യത്തെ പിൻവലിക്കാനും കിർഗിസ് പ്രസിഡന്റ് സദിർ ജാപറോവും താജിക്ക് പ്രസിഡന്റ് ഇമോമാലി റഖ്മോനും സമ്മതിച്ചതായി ജാപറോവിന്റെ ഓഫീസ് അറിയിച്ചു.
അതിർത്തി പ്രദേശം വേർതിരിക്കപ്പെട്ടത് മുതലാണ് സംഘർഷങ്ങൾ പതിവായത്. സോവിയറ്റ് കാലഘട്ടത്തിൽ മോസ്‌കോയാണ് പ്രദേശത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്..
Comments