ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായുള്ള വികസന ചർച്ചകൾക്ക് പിന്നാലെ തനി നിറം പുറത്തുകാട്ടി മുഖ്യമന്ത്രി പിറണായി വിജയൻ. പാർട്ടി പരിപാടിയിൽ കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനത്തിനെതിരെ രൂക്ഷമായ വിമർശനം ആയിരുന്നു പിണറായി നടത്തിയത്. ഹിജാബ് നിരോധനം സമൂഹത്തിൽ കൂടുതൽ ഭിന്നിപ്പ് ഉണ്ടാക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
ബഗേപള്ളിയിലെ സിപിഎമ്മിന്റെ റാലി ഉദ്ഘാടനം ചെയ്ത്സം സാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. രാജ്യത്തിന്റെ പൊതുവായ ചിത്രം പരിശോധിച്ചാൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ളആക്രമണങ്ങൾ വർദ്ധിക്കുന്നു. അക്കൂട്ടത്തിൽ പുതിയ അദ്ധ്യായത്തിൽ ഒന്നാണ് ഹിജാബിന്റെ പേരിൽ കർണാടകയിൽ ഉണ്ടായത.് വർഗ്ഗീയമായ ഭിന്നിപ്പ് രൂക്ഷമാക്കുന്നതിന് വേണ്ടി ഇത് വിനിയോഗിച്ചു. ഇതിന് അധികാരികൾ കൂട്ടു നിന്നു. ഉഡുപ്പിയിലും മറ്റും മുസ്ലീം പെൺകുട്ടികളെ പുറത്താക്കുന്ന സ്ഥിതിവിശേഷം വരെയുണ്ടായി.
സമൂഹത്തിലെ ഓരോ വിഭാഗങ്ങളെയും വർഗ്ഗീയ വത്കരിക്കാനുള്ള നീക്കമാണ് ബിജെപിയും ആർഎസ്എസും നടത്തുന്നത്. അതിന്റെ ഉദാഹരണമാണ് ഹിജാബ് നിരോധനം. ഒരു വിഭാഗം കുട്ടികൾ ആരംഭിച്ച പ്രതിഷേധം ഭരണകൂടം ഏറ്റെടുത്തു. ന്യൂനപക്ഷങ്ങളെ രണ്ടാം കിട പൗരന്മാർ ആക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നു.ആർഎസ്എസ് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. വർഗ്ഗീയ ശക്തികൾ ദേശീയതയുടെ മുഖംമൂടി അണിയാൻ ശ്രമിക്കുന്നുവെന്നും പിണറായി ആരോപിച്ചു.
Comments