കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി. സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം.
ജഡ്ജി ഹണി എം വർഗീസിന്റെ ഭർത്താവിന് കേസിലെ എട്ടാം പ്രതിയായ ദിലീപുമായി ബന്ധമുണ്ടെന്നും അതിനാൽ ഇവർ വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന് വിശ്വാസമില്ലെന്നുമാണ് നടിയുടെ ഹർജിയിൽ പറയുന്നത്. ഹർജിയിൽ ഇന്ന് രഹസ്യവാദമാണ് നടക്കുക.
കേസിൽ വിചരാണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് ഹണി എം വർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സുപ്രീം കോടതി ഈ ആവശ്യം അംഗീകരിച്ചു. വിചാരണയുടെ പുരോഗതി സംബന്ധിച്ച ഒരു റിപ്പോർട്ട് നാലാഴ്ചയ്‌ക്കകം നൽകാനും സുപ്രീം കോടതി നിർദേശിച്ചു.
Comments