മോസ്‌കോ: യുക്രെയ്‌നെതിരെ പോരാടി റഷ്യ തളരുകയാണെന്ന നാറ്റോയുടെ വാദത്തിന് ബലം നൽകി റഷ്യയിലെ അദ്ധ്യാപകരുടെ പ്രസ്താവന. യുദ്ധ മുഖത്തുള്ള സൈനികർ എല്ലാ അർത്ഥത്തിലും ദുരിതമനുഭവിക്കുന്നുവെന്ന തുറന്നുപറച്ചിൽ റഷ്യയിൽ വ്യാപക ചർച്ചയാകു ന്നുവെന്നാണ് സൂചന.
വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരാണ് സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. യുക്രെയ്ൻ മണ്ണിൽ പോരാടുന്ന സൈനികർ കനത്ത പ്രതിസന്ധിയിലാണ്. മാറി ധരിക്കാൻ പാന്റോ സോക്‌സോ പോലുമില്ലെന്നും എല്ലാ വിദ്യാർത്ഥികളും പിരിവെ ടുത്ത് സൈനികർക്ക് നൽകണമെന്നാണ് അദ്ധ്യാപകർ അഭ്യർത്ഥിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളോട് 50 ഡോളറിന് തുല്യമായ 3000 റൂബിളുകൾ വീതം നൽകണമെന്നും അതുപയോഗിച്ച് ശൈത്യകാലത്തെ നേരിടാൻ സൈനികർക്ക് വസ്ത്രങ്ങൾ എത്തിച്ച് നൽകാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് അദ്ധ്യാപകർ വിദ്യാലയങ്ങളിലൂടെ നൽകുന്ന നിർദ്ദേശം. ഇതിനിടെ പിരിച്ചു നൽകുന്ന പണം എത്തേണ്ടിടത്ത് എത്തുമോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് നെവാൽനിയുടെ അനുകൂലികൾ രംഗത്തെത്തി.
അദ്ധ്യാപകർ വളരെ വികാരാധീനരായിട്ടാണ് തങ്ങളോട് സൈനികർക്ക് വേണ്ടി യാചിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. രാജ്യത്തെ സൈനികർ പ്രതിസന്ധിയിലാണ്. യുക്രെയ്‌നിൽ നമ്മുടെ ജനതയും ഒപ്പം സൈനികരുമുണ്ട്. യുദ്ധം അവസാനിക്കാത്തിട ത്തോളം അവരെ സഹായിക്കാൻ നമുക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ധ്യാപകർ പറഞ്ഞതായി വിദ്യാർത്ഥികൾ പറഞ്ഞു. യൂത്ത് ഓഫ് പൊഡോൾസ്‌ക് എന്ന പേരിലെ ചാരിറ്റി സംഘടന വഴിയാണ് സൈനികർക്ക് സഹായം നൽകുന്നത്.
Comments