നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ടു, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചു; ടീസ്ത സെതൽവാദിനെതിരെ അന്വേഷണ സംഘം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ടു, അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചു; ടീസ്ത സെതൽവാദിനെതിരെ അന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 07:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ ടീസ്ത സെതൽവാദ് ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം. ഗുജറാത്ത് സർക്കാരിനെ അപകീർത്തിപ്പെടുത്താനും ഇവർ ശ്രമം നടത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടീസ്ത സെതൽവാദ്, മുൻ പോലീസ് ഡയറക്ടർ ജനറൽ ആർ.ബി. ശ്രീകുമാർ (റിട്ട.), മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ 100 പേജുള്ള കുറ്റപത്രമാണ് അഹമ്മദാബാദ് മെട്രോ കോടതിയിൽ സമർപ്പിച്ചത്.

ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് തെളിവുകൾ കെട്ടിച്ചമയ്‌ക്കാനും ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നതായി കണ്ടെത്തി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. സർക്കാരിന്റെ ഭാഗമായിരുന്ന ആർബി ശ്രീകുമാറും സഞ്ജീവ് ഭട്ടും ടീസ്തയ്‌ക്ക് വേണ്ടി വ്യാജ രേഖകൾ കെട്ടിച്ചമയ്‌ക്കുകയും അത് ഔദ്യോഗിക രേഖകളിൽ ചേർക്കുകയും ചെയ്തു.

നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കാനും അദ്ദേഹത്തിന്റെ പ്രശസ്തി തകർക്കാനുമാണ് പ്രതികൾ ആഗ്രഹിച്ചിരുന്നത്. ഇതിനായി വ്യാജ രേഖകളും സത്യവാങ്മൂലങ്ങളും തയ്യാറാക്കാൻ അഭിഭാഷക സംഘത്തെ നിയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

കലാപത്തിന് ഇരയായവരിൽ നിന്ന് കൃത്രിമം കാണിച്ച് കെട്ടിച്ചമച്ച പ്രസ്താവനകളിൽ നിർബന്ധിതമായി ഒപ്പ് വാങ്ങുകയും ചെയ്തു. എല്ലാം ഇംഗ്ലീഷിലായതിനാൽ, ആളുകൾക്ക് അവർ ഒപ്പിട്ടത് എന്താണെന്ന് പോലും മനസിലാക്കാൻ കഴിഞ്ഞില്ല. തന്നെ പിന്തുണയ്‌ക്കാൻ വിസമ്മതിച്ചവരെ സെതൽവാദ് ഭീഷണിപ്പെടുത്തിയതായി കുറ്റപത്രത്തിലുണ്ട്.

കേസിലെ കൂട്ടുപ്രതികളായ ഐപിഎസുകാരാണ് ഇതിന് കൂട്ടുനിന്നത്. നിങ്ങൾ ടീസ്തയെ പിന്തുണച്ചില്ലെങ്കിൽ മുസ്ലീങ്ങൾ നിങ്ങൾക്കെതിരെ തിരിയുമെന്നും നിങ്ങളെ തീവ്രവാദികൾ ലക്ഷ്യംവെയ്‌ക്കും എന്നുമായിരുന്നു ഭീഷണി. നമ്മൾ പരസ്പരം പോരടാൻ തുടങ്ങിയാൽ ശത്രുക്കൾക്കും മോദിക്കും അത് ഗുണം ചെയ്യുമെന്നും ശ്രീകുമാർ സാക്ഷിയെ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി അന്വേഷണ സംഘം പറയുന്നു. കലാപത്തിന്റെ പേരിൽ ദശലക്ഷക്കണക്കിന് രൂപ സംഭാവന വാങ്ങുകയും ചെയ്തിരുന്നു.

കോൺഗ്രസിന്റെ നിരവധി നേതാക്കളോടൊപ്പം സെതൽവാദ് കലാപബാധിതർക്കായി സജ്ജീകരിച്ച ക്യാമ്പുകളിൽ പോയി ഗുജറാത്തിൽ തങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണ സംഘം പറയുന്നു. സംസ്ഥാനത്തിന് പുറത്തുള്ള കോടതികളിലേക്ക് കേസുകൾ മാറ്റാൻ അവർ ഇരകളെ പ്രേരിപ്പിക്കുകയും ചെയ്തു.

സെതൽവാദ് തയ്യാറാക്കിയ സത്യവാങ്മൂലത്തിൽ ഒപ്പിടാൻ വിസമ്മതിച്ച ഒരു സാക്ഷിയെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഒപ്പിടീക്കുകയായിരുന്നു എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Tags: Narendra ModiTeesta Setalvad
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies