ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് കൊറോണയ്ക്ക് മുൻപുള്ള സ്ഥിതിയിലേക്ക് എത്തുന്നുവെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.2023-ൽ ഓരോ ടീമും ഹോം-എവേ മത്സരം അടിസ്ഥാനത്തിലായിരിക്കും മത്സരമെന്ന് ഗാംഗുലി വ്യക്തമാക്കി.
2020 മുതൽ അടച്ചിട്ട വേദികളിൽ മാത്രമായിരുന്നു ഐപിഎൽ മത്സരങ്ങൾ നടന്നിരുന്നത്. കൊറോണ കാലത്ത് ദുബായ്,ഷാർജ, അബുദാബി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടന്നിരുന്നത്. 2021-ൽ ഡൽഹി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലുമാണ് ഐപിഎൽ മത്സരങ്ങൾ നടന്നത്.
2020-ന് ശേഷം ആദ്യമായാണ് ബിസിസിഐ സമ്പൂർണ്ണ ആഭ്യന്തര സീസൺ നടത്തുന്നത്. വനിത ഐപിഎൽ അടുത്ത വർഷം ആദ്യം ആരംഭിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. വനിതാ ഐപിഎൽ ഇന്ത്യയിലെ ക്രിക്കറ്റിന്റെ നിലവാരം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ അണ്ടർ15 ഏകദിന ടൂർണമെന്റും ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഡിസംബർ 26 മുതൽ ജനുവരി 12 വരെ ബംഗളൂരു, റാഞ്ചി, രാജ്കോട്ട്, ഇൻഡോർ, റായ്പൂർ,പൂനെ എന്നിവിടങ്ങളിലായി അഞ്ച് വേദികളിലായാകും ആദ്യ അണ്ടർ 15 ഏകദിന ടൂർണമെന്റ് നടത്തുക.
Comments