കൊൽക്കത്ത: ദേശീയ പൗരത്വ ഭേദഗതി നിയമം അനിവാര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജൂംദാർ. പശ്ചിമബംഗാളിലെ ജനാധിപത്യ അസന്തുലനവും നുഴഞ്ഞു കയറ്റവും ഇല്ലാതാക്കുക എന്നത് ദേശസുരക്ഷയ്‌ക്ക് അനിവാര്യമാണ്. എങ്ങിനെയാണോ ശ്രീരാമക്ഷേത്രം രാജ്യത്തിന് സുപ്രധാനം അത്രത്തോളം പ്രധാനപ്പെട്ടതാണ് പൗരത്വ നിയമ മെന്നും സുകാന്ത പറഞ്ഞു.
പശ്ചിമ ബംഗാളിൽ മതന്യൂനപക്ഷ പ്രീണനം എല്ലാ അതിരുകളും ലംഘിച്ചാണ് മമത നടപ്പി ലാക്കുന്നത്. സ്വന്തം രാജ്യത്തിന്റെ സുരക്ഷയിൽ യാതൊരു താൽപ്പര്യവുമില്ലാത്ത തൃണമൂൽ സാധാരണക്കാരുടെ ജീവിതത്തിൽ വർഗ്ഗീയത കുത്തിനിറയ്‌ക്കുകയാണ്. ബംഗ്ലാദേശിൽ നിന്ന് അനധികൃത കുടിയേറ്റം നടത്തുന്നതെല്ലാം ഇസ്ലാമിക പൗരന്മാരാണെന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്. അതേസമയം ബംഗ്ലാദേശിലെ മതമൗലികവാദികളുടെ പീഡനത്തിൽ നിന്ന് രക്ഷനേടാൻ ഇന്ത്യയിലേയ്‌ക്ക് അഭയാർത്ഥികളായി എത്താൻ ശ്രമി ക്കുന്ന ഹിന്ദുക്കളും ബുദ്ധമതക്കാരും കുറച്ചു ക്രൈസ്തവർക്കും പൗരത്വ നിയമം മാത്രമോ രക്ഷയ്‌ക്കുള്ളുവെന്നും സുകാന്ത ഓർമ്മിപ്പിച്ചു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നേ പൗരത്വ നിയമം നടപ്പാക്കുമെന്നാണ് പ്രതീക്ഷ യെന്നും രാജ്യം സുരക്ഷിതമാകാൻ പശ്ചിമബംഗാൾ സുരക്ഷിതമാകണമെന്നും സുകാന്ത വ്യക്തമാക്കി. നിലവിൽ കടുത്ത അഴിമിതിയിൽ മുങ്ങിക്കുളിച്ച മന്ത്രിമാരാണ് മമതയ്‌ക്കൊ പ്പമുള്ളത്.
അഴിമതിക്കുരുക്കിൽ നിന്നും തലയൂരാനായി മമത പ്രധാനമന്ത്രിയുമായി ചർച്ചയ്‌ക്ക് ശ്രമിക്കുകയാണ്. അഴിമതി രഹിത ഇന്ത്യയെന്നത് സ്വപ്‌നമാക്കിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം മുന്നേറുമ്പോൾ ബംഗാൾ ജനത അതിനൊപ്പം അണിചേരുമെന്നും സുകാന്ത പറഞ്ഞു.
Comments