ന്യൂഡൽഹി: യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് മുന്നോടിയായി യുദ്ധ വിമാനങ്ങളുടെ പരീക്ഷണ റിപ്പോർട്ടുകൾ വിലയിരുത്തി നാവികസേന. തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പ്രവർത്തനങ്ങൾക്കായാണ് യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. നാല് ദശലക്ഷം ഡോളർ മുതൽമുടക്കിൽ യുഎസിൽ നിന്നാണ് വിമാനങ്ങൾ വാങ്ങുന്നത്.
ട്രയൽ ടീം ഗോവ കേന്ദ്രത്തിൽ പരീക്ഷണങ്ങൾ നടത്തി നാവികസേനയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.ഇതിന്റെ മൂല്യനിർണ്ണയം അന്തിമഘട്ടത്തിലാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഫ്രഞ്ച് വിമാനം റാഫേൽ, അമേരിക്കൻ എഫ്-18 എന്നിവയാണ് കരാർ സമർപ്പിച്ചിരിക്കുന്നത്.
ഇരു വിമാനങ്ങളും വിപുലമായ വിശദാംശങ്ങൾ നാവിക സേനയ്‌ക്ക് നൽകിയിട്ടുണ്ടെന്നും കപ്പലിൽ പ്രവർത്തിക്കാൻ എത്തുന്നതിന് മുൻപ് ഇവയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ നാവിക സേനയ്‌ക്ക് 57 വിമാനങ്ങളായിരുന്നു ആവശ്യം. എന്നാൽ തദ്ദേശീയ വിമാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവ വെട്ടിച്ചുരുക്കുകയായിരുന്നു.
Comments