ലഖ്നൗ: സ്ത്രീകൾക്കും, കുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർക്ക് ഇനി മുതൽ മുൻകൂർ ജാമ്യം ലഭ്യമല്ല. ഇത്തരം വിഷയങ്ങളിൽ സർക്കാർ വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്രിമിനൽ നടപടി ചട്ടം പ്രകാരമുള്ള ബിൽ നിയമസഭ പാസാക്കി. തുടർന്ന് ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയും സ്ത്രീകൾക്കെതിരെ അതിക്രമം നടത്തി മുൻകൂർ ജാമ്യത്തിൽ പുറത്തിറങ്ങി നടന്നവരുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു.
സ്ത്രീകൾക്കും, കുട്ടികൾക്കുമെതിരെയുള്ള ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായവരും, പോക്സോ നിയമ പ്രകാരം കേസെടുത്തവർക്കും ഇനിമുതൽ മുൻകൂർ ജാമ്യം ലഭിക്കില്ല.
ക്രിമിനൽ നടപടി ചട്ടത്തിലും, പോക്‌സോ നിയമ പ്രകാരവുമുള്ള 438-ാം വകുപ്പിൽ മാറ്റം വരുത്തുകയാണ് ചെയ്തത്. പുതിയ ഭേദഗതി നിയമപ്രകാരം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. കുറ്റവാളികളോട് യാതൊരു വിധ ദയയും പാടില്ല. കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടവരുടെ തെളിവ് വിവരങ്ങൾ ശേഖരിക്കുക, തെളിവ് നശിപ്പിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, തുടങ്ങിയ കാര്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ യോഗി സർക്കാർ ശക്തമായ നിലാപാട് മുൻപും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുറയ്‌ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികളിലേക്ക് സംസ്ഥാന സർക്കാർ നീങ്ങിയിരിക്കുന്നത്.
Comments