ന്യൂഡൽഹി : ഹിമാലയൻ മലനിരകളിൽ വീണ്ടും വിജയഗാഥയുമായി ഇന്തോ-ടിബറ്റൻ സേന. സിക്കിമിലെ മൗണ്ട് ഡോം ഖാംഗ് എന്ന മേഖലയാണ് ടിബറ്റൻ സൈനികരുടെ പർവ്വതാ രോഹക സംഘം കീഴടക്കിയത്. 7,250 മീറ്ററാണ് പർവ്വത നിരയുടെ ഉയരം. ആകെ 21 സംഘാംഗ ങ്ങളിൽ അഞ്ച് പേർ വനിതകളായിരുന്നു. ആദ്യമായിട്ടാണ് ഹിമാലയത്തിലെ ഈ മേഖലയിൽ ഒരു സംഘം കയറുന്നത്.
ഈ മാസം 22, 23 തിയതികളിലായിട്ടാണ് സൈനികർ മൗണ്ട് ഡോം ഖാംഗ് മലനിര കീഴട ക്കിയത്. ഐടിബിപി ഡയറക്ടർ ജനറൽ ഡോ.സുജോയ് എൽ താവോസെന്നാണ് പർവ്വതാ രോഹക സംഘത്തിന്റെ സാഹസിക യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. രണ്ടു സംഘമായിട്ടാണ് സൈനികർ മലനിരകളിലേയ്ക്ക് സാഹസിക യാത്ര നടത്തിയത്. ഡെപ്യൂട്ടി കമാന്റന്റ് അനൂപ് കുമാറും കമാന്റന്റ് രത്തൻ സിംഗ് സോനാലുമാണ് രണ്ടു സംഘങ്ങൾക്കും നേതൃത്വം നൽകിയത്.
ഇന്ത്യയുടെ പർവ്വതാരോഹക ചരിത്രത്തിൽ സിക്കിമിലെ ഖാംഗ് പർവ്വത നിരയിൽ ഒരു സംഘം കയറുന്നത് ആദ്യമായിട്ടാണെന്നാണ് ഇന്തോ-ടിബറ്റൻ സേന നൽകുന്ന വിവരം. പുതുതായി കണ്ടെത്തിയ ഈ മേഖലയിലേയ്ക്ക് പർവ്വതാരോഹക സാഹസിക യാത്രകൾ വർദ്ധിക്കാൻ ഈ പ്രയത്നം പ്രേരണയാകുമെന്നും സൈനികർ പ്രത്യാശ പ്രകടിപ്പിച്ചു.
Comments