ജനീവ: ഐക്യരാഷ്‌ട്ര മനുഷ്യാവകാശ സംഘടനാ യോഗത്തിൽ പാകിസ്താന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി കശ്മീരി ചിന്തകൻ. പാക് അധിനിവേശ കശ്മീരിലെ അസ്വസ്ഥകൾ നില നിർത്താൻ തന്ത്രങ്ങൾ മെനയുന്നത് ഇസ്ലാമാബാദ് ഭരണകൂടമാണെന്ന് കശ്മീരി ചിന്തകൻ തെളിവ് നിരത്തി സമർത്ഥിച്ചു.
1974ലെ ഇടക്കാല ഭരണഘടനയിൽ ഭേദഗതി വരുത്താനാണ് പാകിസ്താന്റെ നീക്കം. പാക് അധീന കശ്മീരിനെ മാറ്റിമറിക്കാനാണ് ശ്രമമെന്നും വിദഗ്ധനായ ജുനൈദ് ഖുറേഷി പറഞ്ഞു. ജമ്മുകശ്മീരിന്റെ ഭാഗമായ പ്രദേശം പാകിസ്താൻ അനധികൃതമായി കൈവശം വച്ചിരിക്കു ന്നുവെന്നും സഭയിൽ ജുനൈദ് ആവർത്തിച്ചു.
ജനീവയിൽ നടക്കുന്ന 51-ാം മനുഷ്യാവകാശ സമ്മേളനത്തിലാണ് പാകിസ്താനെതിരെ വിമർശനം ഉയർന്നത്. പാക് അധീന കശ്മീരിലെ അസ്വസ്ഥതകളും പാകിസ്താന്റെ പങ്കും ജുനൈദ് തുറന്നുപറഞ്ഞു.
ശ്രീനഗറിൽ നിന്നു ജുനൈദ് ബ്രസൽസ് കേന്ദ്രീകരിച്ചുള്ള യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിന്റെ മേധാവി കൂടിയാണ്. പാക് അധീന കശ്മീരിലെ ഭരണഘടന തിരുത്താനുള്ള പരിശ്രമത്തിനെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങൾ ഉയർത്തുന്നത്. പ്രതിഷേധക്കാരെ പാക് സൈനികർ ക്രൂരമായി ആക്രമിക്കുന്ന വിവരവും ജുനൈദ് സഭയെ അറിയിച്ചു.
Comments