ലക്‌നൗ : ഉത്തർപ്രദേശിൽ ദുർഗാദേവിയെ ആരാധിച്ചതിന് മുസ്ലീം ബിജെപി നേതാവിനും കുടുംബത്തിനും മതമൗലികവാദികളുടെ വധഭീഷണി. അലിഗഢിലെ ബിജെപി നേതാവ് റൂബി ആസിഫ് ഖാനും കുടുംബത്തിന് നേരയാണ് വധഭീഷണി. നേതാവിനെതിരെ കാഫിർ എന്ന് ആക്രോശിച്ചുള്ള പോസ്റ്ററുകൾ പ്രദേശങ്ങളിൽ പതിച്ചിട്ടുണ്ട്.
കാഫിറായതിനാൽ, ഹിന്ദു ദൈവങ്ങളെ ആരാധിക്കുകയും, ‘വന്ദേമാതരം’ ആലപിക്കുകയും ചെയ്ത നേതാവിനെയും കുടുംബത്തെയും ജീവനോടെ ചുട്ടുകൊല്ലണമെന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. സുരക്ഷയെ സംബന്ധിച്ച് ആശങ്ക അറിയിച്ച് റൂബി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്കും കത്തെഴുതിയിട്ടുണ്ട്.ആരോ രാവിലെ വാതിൽ വന്ന് തട്ടിയിരുന്നു. പുറത്തിറങ്ങിയപ്പോൾ ചുമരിലും സമീപ പ്രദേശങ്ങളിലും പോസ്റ്ററുകൾ കണ്ടു. ചിലത് തങ്ങൾ നീക്കം ചെയ്യുകയായിരുന്നു. പിന്നാലെ പോലീസിനെ വിവരം അറിയിച്ചു എന്ന് റൂബി പറഞ്ഞു.
ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിക്കാനാണ് തന്റെ ഭാര്യ ആഗ്രഹിക്കുന്നതെന്ന് റൂബിയുടെ ഭർത്താവ് ആസിഫ് വ്യക്തമാക്കി. ആളുകൾ നല്ല വശത്തെ പറ്റി ചിന്തിക്കാതെ തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. നാല് ദിവസം മുമ്പ് അജ്ഞാതനായ വ്യക്തി ട്വിറ്റർ അക്കൗണ്ടിലൂടെയും തങ്ങൾക്കെതിരെ മോശം പ്രചാരണം നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഷ്ടമുള്ള ഏത് ദൈവത്തെയും ആരാധിക്കാൻ ഭരണഘടന നമുക്ക് അനുവാദം നൽകുന്നുണ്ട്. അവർ തങ്ങളുടെ രാജ്യത്തെ സ്‌നേഹിക്കുന്നതിനാൽ ‘വന്ദേമാതരം’ ആലപിക്കുന്നു. ജനങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിച്ചതിന് അവരെ ഉപദ്രവിക്കരുത്. കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ബിജെപി നേതാവും മുൻ മേയറുമായ ശകുന്തള ഭാരതി പറഞ്ഞു.
Comments