ചെന്നൈ:എൻഐഎ റെയ്ഡിന് പിന്നാലെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഭീകരരെ പുറത്തിറക്കുന്നതിനായി കേരളത്തിലേക്ക് കള്ളപ്പണമെത്തിച്ചുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കേരളത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച പത്തുകോടി രൂപയുടെ കള്ളപ്പണവുമായി ഇന്ന് നാലു പേർ പിടിയിലായിരുന്നു.
നിസാർ,വസീം അക്രം,സർബുദീൻ,നാസർ എന്നിവരാണ് പിടിയിലായത്. ഈ കൂട്ടത്തിലെ നിസാർ അഹമ്മദ് എന്നയാളാണ് തീവ്രവാദികൾക്ക് പണമെത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
തുണിക്കച്ചവടത്തിന്റെ മറവിലാണ് ഇയാൾ കള്ളപ്പണ കടത്തും വെളുപ്പിക്കലും നടത്തിക്കൊണ്ടിരുന്നത്. ചെന്നൈയിൽ മന്നാടിയിൽ സമീറ എന്ന പേരിൽ പർദ്ദ കടയും തിരുവനന്തപുരത്ത് ഊറ്റുകുഴിയിൽ സലീം എന്നു പേരുള്ള ചുരിദാർ കടയും ഇയാൾ നടത്തിയിരുന്നു. ഈ കട ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നാണ് കണ്ടെത്തൽ.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടവർ നിരന്തരം കയറിയിറങ്ങുന്ന ഈ കട,വിദേശ രാജ്യങ്ങളിലേക്ക് പലരെയും കയറ്റി അയക്കാനുള്ള റിക്രൂട്ടിങ്ങ് ഏജൻസിയും പ്രവർത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിസാർ അഹമ്മദ് മറ്റ് പ്രതികളുമായി ചേർന്ന് കോഴിക്കോടേക്ക് കൊണ്ടുപോകാൻ പണം കാറിൽ നിന്ന് ലോറിയിൽ കയറ്റുമ്പോഴാണ് പിടിയിലായത്. നേരത്തെ പണം കടത്താൻ ഉപയോഗിച്ച ലോറി തളിപ്പറമ്പ് എസ്ആർട്ടിഒയിൽ അഹമ്മദ് കുഞ്ഞി ഹാജി എന്നയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
Comments