ട്രിനിഡാഡ് : ലോകം മുഴുവൻ നവരാത്രി ആഘോഷങ്ങളിൽ മുഴുകിയിരിക്കുകയാണ്. ദേവിയെ പൂജിച്ചും പുതിയ വസ്ത്രങ്ങൾ ധരിച്ചും മധുരം പങ്കുവെച്ചുമുള്ള ആഘോഷപരിപാടികളാണ് ഈ ഒൻപത് ദിവസം നടക്കുന്നത്. ഇതിനിടെ കരീബിയൻ രാജ്യമായ ട്രിനിഡാഡിൽ നിന്ന് അക്രമവാർത്തകളാണ് പുറത്തുവരുന്നത്.
രാജ്യത്തെ ക്ഷേത്രങ്ങളിൽ മതതീവ്രവാദികൾ ആക്രമണം അഴിച്ചുവിടുകയാണ്. കൗവ്വയിലുള്ള കാർലി ബേയിലെ മാ കാളി ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. കാളി വിഗ്രഹം തകർത്ത അക്രമികൾ, വിഗ്രഹത്തിൽ ഒലീവെണ്ണയും തേച്ചു. തുടർന്ന് ക്ഷേത്രത്തിന്റെ ചുവരുകളിൽ ബൈബിളിൽ നിന്നുള്ള വാക്യങ്ങളും എഴുതിവെച്ചു. അക്രൈസ്തവർക്കെതിരായ മുന്നറിയിപ്പാണ് ക്ഷേത്ര ചുവരിൽ എഴുതിവെച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ ആഘോഷപരിപാടികൾ കഴിഞ്ഞ് ഭക്തർ വീടുകളിലേക്ക് പോയ തക്കം നോക്കിയാണ് ആക്രമണമുണ്ടായത്. ക്രിസ്തുമതത്തിന്റെ മറവിൽ നടക്കുന്ന ഈ അക്രമത്തെ എല്ലാ വിശ്വാസികളും അപലപിക്കണമെന്ന് ക്ഷേത്രത്തിലെ പണ്ഡിതൻ പറഞ്ഞു.
ഗോപി ട്രേസ് എന്ന സ്ഥലത്തും ഗണേശമന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ക്ഷേത്രത്തിന്റെ പിൻവാതില് തകർത്ത അക്രമികൾ അകത്ത് കയറി വിഗ്രഹം തകർത്തു. വിഗ്രഹത്തിൽ നിന്ന് പട്ടുവസ്ത്രങ്ങൾ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണവസ്തുക്കൾ എടുത്ത് കഴിക്കുകയും അവിടെ സിഗരറ്റ് കുറ്റി ഉപേക്ഷിച്ച് കടന്ന് കളയുകയുമാണ് ചെയ്തത്. അവിടെയുണ്ടായിരുന്ന സ്പീക്കർ ബോക്‌സും അക്രമികൾ മോഷ്ടിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Comments