ഇസ്ലാമാബാദ്: കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന ആഗ്രഹം പ്രകടമാക്കി പാകിസ്താൻ. വിദേശകാര്യമന്ത്രി ബിലാവൽ ഭുട്ടോ സർദാരിയാണ് ഇന്ത്യയ്ക്കൊപ്പം പ്രവർത്തിക്കണം എന്ന് വ്യക്തമാക്കിയത്. അടുത്തിടെയുണ്ടായ പ്രളയത്തിൽ രാജ്യത്ത് വൻ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാൻ ഇന്ത്യയും പാകിസ്താനും ഒന്നിച്ച് പ്രവർത്തിക്കണം. ആഗോള താപനമാണ് രാജ്യത്ത് അപ്രതീക്ഷിത പ്രളയത്തിന് കാരണമായത്. പ്രളയത്തിൽ രാജ്യത്തിന്റെ മൂന്നിൽ ഒരു ഭാഗവും വെള്ളത്തിനടിയിലാണ്. കാലാവസ്ഥ വ്യതിയാനം പരിഹരിക്കാൻ അമേരിക്കയും ചൈനയും ഒന്നിച്ച് പ്രവർത്തിക്കണം. സമാനമായ രീതിയിൽ പാകിസ്താനും ഇന്ത്യയും ഒന്ന് ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഉഭയകക്ഷി ചർച്ചകൾക്കായി ബിലാവൽ വാഷിംഗ് ടൺ ഡിസിയിലാണ്. ഇവിടെവെച്ചായിരുന്നു ഇന്ത്യയുമായി സഹകരിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടമാക്കിയത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 66 മില്യൺ ഡോളർ അമേരിക്ക പാകിസ്താന് സഹായമായി നൽകിയിരുന്നു.
Comments