റായ്പുർ: റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഫൈനലിൽ ശ്രീലങ്ക ലെജൻഡ്സിനെതിരെ സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ ലെജൻഡ്സിന് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ലെജൻഡ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. സെഞ്ച്വറിയുമായ പുറത്താകാതെ നിന്ന ഓപ്പണർ നമൻ ഓജയുടെ കരുത്തിലാണ് ഇന്ത്യ ലെജൻഡ്സ് മികച്ച സ്കോറിലെത്തിയത്.
നേരിട്ട ആദ്യ പന്തിൽ ക്യാപ്ടൻ സച്ചിൻ ടെണ്ടുൽക്കറെയും പിന്നാലെ വന്ന സുരേഷ് റെയ്നയെയും കുലശേഖര മടക്കിയെങ്കിലും മദ്ധ്യനിരയെ കൂട്ടുപിടിച്ച് ഓജ സ്കോർ ഉയർത്തി. 71 പന്തിൽ ഓജ 108 റൺസ് നേടി. വിനയ് കുമാർ 36 റൺസും യുവരാജ് സിംഗ് 19 റൺസും നേടി. ശ്രീലങ്ക ലെജൻഡ്സിന് വേണ്ടി കുലശേഖര 3 വിക്കറ്റ് വീഴ്‌ത്തി. ഉഡാനക്ക് 2 വിക്കറ്റും ഇഷാൻ ജയരത്നെയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക ലെജൻഡ്സിന് 4 വിക്കറ്റുകൾ നഷ്ടമായി. നിലവിൽ 7.2 ഓവറിൽ അവർ 41 റൺസാണ് എടുത്തിരിക്കുന്നത്. ദിൽഷൻ മുനവീരയും സനത് ജയസൂര്യയും ക്യാപ്ടൻ തിലകരത്നെ ദിൽഷനും ഉപുൽ തരംഗയും പുറത്തായി. അസേല ഗുണരത്നെയും ജീവൻ മെൻഡിസുമാണ് ക്രീസിൽ. വിനയ് കുമാർ, രാജേഷ് പവാർ, സ്റ്റ്യുവർട്ട് ബിന്നി, രാഹുൽ ശർമ്മ എന്നിവർക്കാണ് വിക്കറ്റുകൾ.
Comments