തിരുവനന്തപുരം :മന്ത്രിമാരെ രൂക്ഷമായി വിമർശശിച്ച് സിപിഐ സംസ്ഥാന സമ്മേളനം.ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണെന്നും മന്ത്രി ജി ആർ അനിലിന് പോലും നീതി ലഭിക്കുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.സിപിഐ ,സിപിഎമ്മിന്റെ അടിമയാകരുതെന്നും വിമർശനമുയർന്നു.
കൃഷിമന്ത്രി പി പ്രസാദിനെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു.കൃഷി വകുപ്പിൻറേത് മോശം പ്രവർത്തനമാണ്. പ്രവർത്തനങ്ങൾ പാർട്ടി പരിശോധിക്കണം.കാണിക്കാൻ നല്ല ബിംബം, പക്ഷേ ഭരണത്തിൽ പരാജയമെന്ന് പ്രതിനിധികൾ കൃഷി മന്ത്രി പി പ്രസാദിനെ കുറ്റപ്പെടുത്തി.
ഫാസിസത്തിനെതിരെ പാർട്ടി ശക്തിപ്പെടുത്താൻ ശ്രമിക്കണം അല്ലാതെ നേതാക്കളുടെ ഭാവി രക്ഷപ്പെടുത്തുവാനല്ല ശ്രമിക്കേണ്ടതെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.ചില പോലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പുകാരുമായിബന്ധമെന്നും ആരോപണമുയർന്നു. ശ്രീറാം വെങ്കിട്ടരാമന് നിയമനം കൊടുത്തത് ആരുടെ തീരുമാനമാണ്.പ്രതിഷേധം കടുത്തപ്പോ പിൻമാറേണ്ടിവന്നത് റവന്യു വകുപ്പിന് നാണക്കേടായെന്ന് കുറ്റപ്പെടുത്തലുണ്ടായി. സത്യത്തിൽ ശിവശങ്കർ ആരാണ് എന്ന് ഞങ്ങൾക്കും അറിയാൻ ആഗ്രഹം ഉണ്ടെന്ന് മലപ്പുറത്തെ ഒരു പ്രതിനിധി പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തന റിപ്പോർട്ടുകളിന്മേലുള്ള പൊതു ചർച്ചയിൽ ആണ് പ്രതിനിധികൾ വിമർശനം ഉയർത്തിയത്.കേന്ദ്ര നേതൃത്വം ദുർബലമാണ്, രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കാനുള്ള ഐഡിയ പറയണം.ബദൽ എന്ന ലക്ഷ്യം പിന്നീട് ആണ്.ആകർഷകമായ കേന്ദ്ര നേതൃത്വം വേണമെന്നാണ് മലപ്പുറത്ത് നിന്നുള്ള പ്രതിനിധികൾ ആവശ്യപ്പെട്ടത്.ചർച്ചയ്ക്ക് കാനം രാജേന്ദ്രൻ മറുപടി നൽകും .
Comments