തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വിവരങ്ങൾ നൽകാൻ സമയം നീട്ടിച്ചോദിച്ച് റവന്യൂ വകുപ്പ്. നിയമ നടപടിയുടെ ഭാഗമായി എൻ.ഐ.എയാണ് വകുപ്പിൽ നിന്നും വിവരങ്ങൾ തേടിയത്. എന്നാൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാത്തതിനാൽ കൂടുതൽ സമയം വേണമെന്നാണ് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്
തീവ്രവാദ ശക്തികളെ കണ്ടെത്തി ഒറ്റപ്പെടുത്തുകയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡിന്റെ തുടർച്ചയെന്നോണമാണ് പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ സ്വത്ത് വിവരങ്ങൾ എൻ.ഐ.എ തേടിയത്. ആദ്യം പോലീസിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാതായതോടെയാണ് റവന്യൂ വകുപ്പിന്റെ സഹായം തേടിയത്. ഒരാഴ്ചയ്‌ക്കകം വിവരങ്ങൾ കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാൽ 5 ദിവസം കഴിഞ്ഞപ്പോഴാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്.
ഒഴിവ് ദിവസങ്ങളിൽ വിവര ശേഖരണം നടത്താൻ സാധിച്ചിട്ടില്ല. ഒപ്പം ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാത്തതിനാൽ തണ്ടപ്പേരുൾപ്പെടെ കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നാണ് റവന്യൂ വകുപ്പിന്റെ ആവശ്യം. എന്നാൽ എത്ര ദിവസമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. സമയം വൈകും തോറും ഭീകരർക്ക് സ്വത്തുക്കൾ ക്രയവിക്രയം ചെയ്യാനും മറ്റു പേരുകളിലേക്ക് മാറ്റാനും സാധിക്കുമെന്നിരിക്കെ വകുപ്പുകൾ അലംഭാവം കാട്ടുന്നത് തിരിച്ചടിയാണ്. പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന സർക്കാരിന്റെ നിലപാടിന് അനുശ്രിതമായി വകുപ്പുകളും നീങ്ങുന്നുവെന്നാണ് പോലീസിന്റേയും റവന്യൂ വകുപ്പിന്റേയും നിലപാടിൽ നിന്ന് വ്യക്തമാകുന്നത്.
Comments