ലക്‌നൗ: കോളേജ് വിദ്യാർത്ഥിയായ ഹിന്ദു യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ അലിഖഢ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ റെഹ് വാറിനെതിരെയാണ് പരാതി. കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിയായ സാകേത് കുമാറിനെയാണ് പ്രതി ഭീഷണിപ്പെടുത്തിയത്.
പ്രതി തോക്ക് ചൂണ്ടി പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിപ്പിക്കുകയും കൈയ്യിൽ ധരിച്ചിരുന്ന പൂജിച്ച ചരട് അഴിച്ച് മാറ്റാൻ നിർബന്ധിക്കുകയും ചെയ്തതായി സാകേത് ആരോപിച്ചു.മദ്യലഹരിയിലായിരുന്ന പ്രതിയുടെ ആജ്ഞകൾ നിരസിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സാകേതിന്റെ പരാതിയിൽ ആരോപിക്കുന്നു.
സാകേതിന്റെ സഹോദരിയെ പ്രതി ഹിജാബ് ധരിച്ച് വരാൻ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് റെഹ് വാർ സാകേതിനെ ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പരിക്കേറ്റ സാകേതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹിന്ദു സഹോദരിയെ ഭീഷണിപ്പെടുത്തുകയും ഹിജാബ് ധരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്. അത് ചോദിക്കാൻ ചെന്നയാളോട് ക്രൂരമായി പെരുമാറുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് വിദ്യാർത്ഥി നേതാവ് അമിത് ഗോസ്വാമി വ്യക്തമാക്കി. സംഭവത്തിൽ പോലീസ് നടപടിയെടുക്കണമെന്ന് അമിത് ആവശ്യപ്പെട്ടു.
Comments