വാരാണസി: ജ്ഞാൻവ്യാപി മുസ്ലിം പള്ളിയിൽ ശിവലിംഗം കണ്ട സംഭവത്തിൽ കാർബൺ ഡേറ്റിംഗ് നടത്താനുള്ള ഹിന്ദു വിഭാഗക്കാരുടെ ഹർജിയിൽ വിധി പറയൽ ഒക്ടോബർ 11ലേക്ക് മാറ്റി കോടതി. ജ്ഞാൻവ്യാപി പള്ളിയിൽ കണ്ടത് ഫൗണ്ടൻ ആണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വഖഫ് ബോർഡ് രംഗത്ത് വന്നിരുന്നു. ഇതിനെതിരെ അഞ്ചോളം വനിതകൾ വാരണാസി കോടതിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു.
ജ്ഞാൻവ്യാപി പള്ളിയിൽ കണ്ടത് ഉറവയാണെന്നും ശാസ്ത്രീയമായ പരിശോധനയുടെ ഭാഗമായുള്ള കാർബൺ ഡേറ്റിംഗ് നടത്തേണ്ട ആവശ്യമില്ലെന്നും വാദികളിൽ ഒരാളായ രാഖി സിംഗ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ശാസ്ത്രീയ പരിശോധന നടത്തിയാൽ പള്ളിയുടെ പല ഭാഗങ്ങളിലും കേടുപാടുകൾ സംഭവിക്കുമെന്നും അവർ കോടതിയോട് ആശങ്ക പ്രകടിപ്പിച്ചു.
കോടതി നടപടി വൈകുന്നതിന്റെ കാരണം എന്താണെന്ന് തനിക്കറിയില്ലെന്ന് ഹിന്ദു വിഭാഗക്കാരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കോടതിക്ക് മുന്നിൽ അദ്ദേഹം രണ്ടു ചോദ്യങ്ങൾ ഉന്നയിച്ചു. മെയ് 16ന് കോടതിയിൽ എത്തിയ കേസിൽ ശിവലിംഗം പള്ളിയുടെ ഭാഗമായിട്ടുള്ളതാണോ അല്ലയോ എന്ന് എന്ന് പറയാം. അല്ലെങ്കിൽ ശാസ്ത്രീയമായ അന്വേഷണത്തിന് ഒരു കമ്മീഷനെ ചുമതലപ്പെടുത്താൻ കോടതിക്കു എന്തുകൊണ്ട് സാധിച്ചില്ല. രണ്ടു ചോദ്യങ്ങൾക്കും കോടതിയാണ് മറുപടി നൽകേണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ജ്ഞാൻവ്യാപിയിൽ പ്രത്യക്ഷമായി പരോക്ഷമായോ ആരാധന നടത്താൻ അനുവദിക്കണം. പള്ളിക്കുള്ളിൽ ഉറവ ഉണ്ടായിരുന്ന ഭാഗത്തെ വെള്ളം നീക്കം ചെയ്തപ്പോഴാണ് ശിവലിംഗം കണ്ടത്. ഇതിനെ തുടർന്നാണ് മറ്റു നടപടികളിലേക്ക് കടന്നത്.
Comments