ഗുവഹട്ടി: അസമിൽ പ്രണയാഭ്യർത്ഥന നിരസിച്ച ഹിന്ദു പെൺകുട്ടിയ്‌ക്ക് നേരെ ആക്രമണം. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതി റാഫിഖ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു.
നരേംഗ് സൈനിക കോളനിയിൽ കഴിഞ്ഞ ദിവമായിരുന്നു സംഭവം. പെൺകുട്ടിയുടെ അയൽവാസിയാണ് റാഫിഖ് അലി. കഴിഞ്ഞ ഏതാനും പ്രണയാഭ്യർത്ഥനയുമായി ഇയാൾ യുവതിയെ ശല്യം ചെയ്തുവരികയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശവാസികൾ ഇടപെട്ട് ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. ഇതിനിടെ പ്രണയാഭ്യർത്ഥന നിരസിച്ചതിൽ അരിശം പൂണ്ട ഇയാൾ കത്തികൊണ്ട് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പ്രദേശവാസികൾ ആണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് പെൺകുട്ടി. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് റാഫിഖിനെതിരെ കേസ് എടുത്തത്.
അടുത്തിടെ ഝാർഖണ്ഡിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാന സംഭവങ്ങൾ ആവർത്തിക്കുന്നത്.
Comments