ടെഹ്രാൻ: ഹിജാബ് ധരിക്കാത്തതിന് മഹ്സാ അമീനി എന്ന 21 വയസ്സുകാരിയെ സദാചാര പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇറാനിൽ പ്രതിഷേധം ഇരമ്പുന്നു. കടുത്ത ഇസ്ലാമിക നിയമങ്ങൾ പിന്തുടരുന്ന ഇറാൻ ഭരണകൂടത്തിനെതിരെ പരസ്യമായി ഹിജാബ് ബഹിഷ്കരിച്ച് സ്ത്രീകളും അവർക്ക് പിന്തുണയുമായി പുരുഷന്മാരും രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ ഇറാൻ സർക്കാരിനും ഹിജാബ് നിയമങ്ങൾക്കുമെതിരെ വ്യത്യസ്തമായ പ്രതിഷേധങ്ങളും രാജ്യത്ത് സജീവമാണ്.
ഇറാൻ സർക്കാരിന്റെ മതനിയമങ്ങളെ പരസ്യമായി ബഹിഷ്കരിച്ച്, ഹിജാബ് വിരുദ്ധ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു പ്രത്യേക തരം പ്രതിഷേധത്തിന് രൂപം നൽകിയിരിക്കുകയാണ് ഇറാനിയൻ മോഡലും നടിയുമായ എൽനാസ് നുറൂസി. ക്യാമറക്ക് മുന്നിൽ ഹിജാബും ബുർഖയും ഉൾപ്പെടെ ഉള്ള വസ്ത്രങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെട്ട താരം, പിന്നീട് ഇവ ഓരോന്നും അഴിച്ചു മാറ്റുകയായിരുന്നു. തുടർന്ന് വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ച് പരിപൂർണ്ണ നഗ്നനയായി അവർ മാറി. ഇതിന്റെ ദൃശ്യങ്ങൾ അവർ തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
ലോകത്തിലെ ഏതൊരു സ്ത്രീയ്ക്കും, തങ്ങൾ ഏത് നാട്ടുകാരെന്ന ഭേദമില്ലാതെ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ അവകാശമുണ്ടാകണം. അവളുടെ മേൽ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാൻ ഒരു സ്ത്രീക്കും പുരുഷനും അവകാശമില്ലെന്നും വീഡിയോക്കൊപ്പം ഇൻസ്റ്റഗ്രാമിൽ നുറൂസി കുറിച്ചു. താൻ അശ്ലീലത്തെ പിന്തുണയ്ക്കുകയല്ല. താൻ വസ്ത്രധാരണ സ്വാതന്ത്യത്തിന്റെ വക്താവാണെന്നും അവർ കൂട്ടിച്ചേർത്തു.
Comments