ന്യൂഡൽഹി: ലോകത്ത് ആദ്യമായി ലൗജിഹാദിന് ഇരയായത് മഗ്ദലന മറിയമെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് പി. കോയ. രാജ്യദ്രോഹക്കേസിൽ യുപിയിലെ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റിനിടെയായിരുന്നു കോയയുടെ വിവാദ പരാമർശം. കഴിഞ്ഞ ദിവസം പി കോയയും സിദ്ദിഖ് കാപ്പനും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ യുപി പോലീസ് കോടതി മുൻപാകെ സമർപ്പിച്ചിരുന്നു. ഇതിലാണ് പരാമർശമുള്ളത്.
2019 ൽ ലൗജിഹാദിനെതിരെ എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആയിരുന്ന ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. പിറ്റേ ദിവസം ഇത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇത്തരത്തിൽ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ചുവന്ന വാർത്ത സിദ്ദിഖ് കാപ്പൻ കോയയ്‌ക്ക് അയച്ച് കൊടുത്തിരുന്നു. ഇത് കണ്ട ശേഷമായിരുന്നു കോയയുടെ ക്രൈസ്തവരെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശം.
സിദ്ദിഖ് കാപ്പനോട് ജോർജ് കുര്യൻ ഏത് പാർട്ടിക്കാരനാണെന്നും പി.കോയ ചോദിക്കുന്നുണ്ട്. ഇതിന് ബിജെപിക്കാരനാണ് എന്ന് കാപ്പൻ മറുപടിയും നൽകി. ഇതിന് പിന്നാലെയായിരുന്നു മഗ്ദലന മറിയത്തെക്കുറിച്ചുള്ള പരാമർശം. പിന്നീടുള്ള ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്ത് ആവശ്യപ്പെട്ട് പി കോയ കാപ്പന് നിരവധി സന്ദേശങ്ങൾ അയച്ചിരുന്നു.
Comments